ദക്ഷിണേഷ്യന്‍ ഉപഗ്രഹമായ ജിസാറ്റ് ഒന്‍പതിനെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ ഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. അഭിമാന മുഹൂര്‍ത്തമാണിതെന്നും ശാസ്ത്രജ്ഞരെ അഭിനന്ദിയ്ക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
പാക്കിസ്ഥാന്‍ ഒഴികെയുള്ള സാര്‍ക്ക് രാജ്യങ്ങള്‍ക്ക് ഇന്ത്യയുടെ സമ്മാനമായ ജിസാറ്റ് ഒന്‍പത് എന്ന ദക്ഷിണേഷ്യന്‍ ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തില്‍. വൈകിട്ട് 4.57ന് കുതിച്ചുയര്‍ന്ന ജിഎസ്എല്‍വി എഫ് പൂജ്യം ഒന്‍പത് എന്ന റോക്കറ്റ് 19 മിനിറ്റു കൊണ്ട് വിക്ഷേപണം പൂര്‍ത്തിയാക്കി. ഇന്ത്യയ്ക്ക് പുറമേ അഫ്ഗാനിസ്ഥാന്‍ , ബംഗ്ലാദേശ്, ബൂട്ടാന്‍ , മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ക്ക് ജിസാറ്റ് ഒന്‍പത് ഉപയോഗിയ്ക്കാം. സാര്‍ക്ക് ഉപഗ്രഹം എന്നായിരുന്നു ജിസാറ്റ് ഒന്‍പതിന് ആദ്യം പേരിട്ടതെങ്കിലും പാക്കിസ്ഥാന്‍ പിന്‍മാറിയതോടെയാണ് ദക്ഷിണേഷ്യന്‍ ഉപഗ്രഹം എന്നാക്കി മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ഏഴ് രാജ്യതലവന്മാരും വീഡിയോ കോണ്‍ഫറന്‍സിങ് വഴി വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ചു.
വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ഇത്. ദുരന്ത നിവാരണം, വിദ്യാഭ്യാസം, ടെലിമെഡിസിന്‍, ആശയവിനിമയം എന്നി മേഖലകളില്‍ ജിസാറ്റ് ഒന്‍പതിന്‍റെ വിക്ഷേപണം വന്‍ മുന്നേറ്റമുണ്ടാക്കും. ഉപഗ്രഹത്തില്‍ നിന്ന് ലഭിയ്ക്കുന്ന വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറുകയും ചെയ്യും. 2230 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് 12 വര്‍ഷമാണ് കാലാവധി. ചന്ദ്രയാന്‍ രണ്ട് അടക്കമുള്ള ബൃഹത് പദ്ധതികള്‍ വരാനിരിയ്ക്കെ ജിഎസ്എല്‍വി റോക്കറ്റുപയോഗിച്ചുള്ള ഈ വിജയം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് കുടുതല്‍ ആത്മവിശ്വാസം നല്‍കും.