പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി. അതിർത്തിയിൽ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് കരസേന മേധാവി ജനറൽ ബിപിൻ റാവത് വ്യക്തമാക്കി. അടിക്ക് തിരിച്ചടി നല്കാൻ ഇന്ത്യ സജ്ജരാണെന്നും ജനറൽ റാവത്ത് പറഞ്ഞു. നുഴഞ്ഞു കയറ്റം വരും ദിവസങ്ങളിൽ കൂടാൻ സാധ്യത ഉണ്ടെന്നും സുരക്ഷ ശക്തമാക്കിയതായും ബിപിൻ റാവത്ത് പറഞ്ഞു. അതിനിടെ, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി പരിശോധന നടത്തി.
അതേസമയം, പഞ്ചാബിലെ പഠാന്‍കോട്ടില്‍ ഭീകരര്‍ കടന്നിട്ടുണ്ടെന്ന സംശയത്തെതുടര്‍ന്ന് അതീവജാഗ്രതാ നിര്‍ദേശം. സൈനിക ക്യാംപിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ രണ്ടു ബാഗില്‍ നിന്നു മൊബൈല്‍ ടവറിന്‍റെ രണ്ടു ബാറ്ററികള്‍ കണ്ടെത്തി. ഭീകരവിരുദ്ധ സ്ക്വാഡും സൈന്യവും സ്ഥലത്തെത്തി. പഠാന്‍കോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ഇവിടത്തെ സൈനികക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണ് കൊല്ലപ്പെട്ടത്. കശ്മീരില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചാബ് അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി.