രണ്ട് തലയുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് അപൂർവസംഭവമല്ലാതായിരിക്കുകയാണ്. എന്നാൽ വയറിന് പുറക്കേക്ക് തള്ളി നിൽക്കുന്ന തലയുമായി ഇന്ത്യയിൽ ഒരു പെൺകുഞ്ഞ് ജനിച്ചു. ജയ്പൂരിലാണ് ഈ അപൂർവ ജനനം. ജയ്പൂരിലെ ജഹാസ്പൂരിലെ രാം സ്‌നേഹി ആശുപത്രിയിലാണ് 21 കാരിയായ യുവതിക്കും 24 കാരനായ യുവാവിനും തങ്ങളുടെ ആദ്യ കുഞ്ഞ് രണ്ട് തലയുമായാണ് പിറന്നത്. വയറിന് ഒരു വശത്തുകൂടെ വെളിയിലേക്ക് തള്ളി നിന്ന തല ഏറെ ശ്രമകരമായ ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്തു. വയറിൽ വളർന്ന തലയ്ക്ക് കണ്ണുകളും ചെവികളും ഉണ്ടായിരുന്നില്ല. ആരോഗ്യവതിയായ പെൺകുഞ്ഞിന് ഈ തലയോടൊപ്പം മറ്റൊരു കൈ കൂടി ശരീരത്തിൽ ഉണ്ടായിരുന്നു.
ഗര്‍ഭിണിയായ യുവതിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ജഹാസ്പൂരിലെ രാം സ്‌നേഹി ആശുപത്രിയിൽ എത്തിച്ചത്. തുടര്‍ന്ന് യുവതിയെ അടിയന്തിരമായി സോണോഗ്രാഫി സ്‌കാനിനും അള്‍ട്രാസൗണ്ടിനും വിധേയയാക്കുകയായിരുന്നു. യുവതിയുടെ വയറ്റില്‍ ഇരട്ടക്കുട്ടികളുണ്ടെന്ന് അതിലൂടെ തെളിയുകയും ചെയ്തിരുന്നു. എന്നാൽ മറ്റൊന്ന് പാരസൈറ്റിക് ട്വിന്നാണെന്ന് തെളിഞ്ഞിരുന്നില്ല. ഗർഭധാരണ സമയത്ത് വിഘടിക്കാത്ത എംബ്രിയോ ആണ് പിന്നീട് പാരസൈറ്റിക് ട്വിൻ ആയി പരിണമിക്കുന്നത്.