സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്കെതിരെ വൻ തിരിച്ചടി നൽകണമെന്ന് സോഷ്യൽമീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നു. നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഇത്തരം ചെയ്തികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകണമെന്നാണ് മിക്ക സോഷ്യൽമീഡിയ ഉപയോക്താക്കളും ആവശ്യപ്പെടുന്നത്. പാക് സേനയ്ക്കെതിരെയും അതിർത്തിയിലെ ഭീകരർക്കെതിരെയും രണ്ടാം സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നാണ് ചിലർ ട്വീറ്റ് ചെയ്തത്.
ഇത്രയൊക്കെ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടും സൈന്യത്തിന് വൻ നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ട നടപടികളാണ് വേണ്ടത്. അതുണ്ടാകുന്നില്ലെങ്കിൽ അതിർത്തിയിലെ ദുരന്തങ്ങൾ ദുരന്തങ്ങൾ തുടരുമെന്നും ചിലർ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നു.