ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ കവർച്ചയും കാവൽക്കാരൻ കൊല്ലപ്പെട്ട കേസിലും കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് നടപടികൾ ൈവകുന്നു. മഞ്ചേരി സബ്് ജയിലിലുളള കേസിലെ രണ്ടു പ്രതികളെ തമിഴ്നാട് പൊലീസ് നാളെ കസ്റ്റഡിയിൽ വാങ്ങും. കേരളത്തിലെ ക്വട്ടേഷൻ സംഘത്തിലുളളവരെ മാത്രം പ്രതികളാക്കി കേസ് അവസാനിപ്പിക്കാനുളള നീക്കത്തിനാണ് തമിഴ്നാട് പൊലീസ്. കോടനാട് കേസിലെ മുഖ്യപ്രതിയെന്ന് പറയുന്ന കനകരാജ് സേലത്ത് അപകടത്തിൽ മരിച്ചതോടെ തുടരന്വേഷണം കേസിലെ രണ്ടാമനായ കെവി.സയനെ കേന്ദ്രീകരിച്ചാണ്.
പാലക്കാട് കണ്ണാടിയിലെ അപകടത്തിൽ പരുക്കേറ്റ് പൊലീസ് കസ്റ്റഡിയിൽ കോയമ്പത്തൂരിലെ സ്വകാര്യആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന സയനിൽ വിവരങ്ങൾ ആരായാനുളളശ്രമത്തിലാണ് പൊലീസ്. സയന്റെ ആരോഗ്യസ്ഥിതി ഭേദപ്പെടുന്നമുറയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തും. കോടനാട് എസ്റ്റേറ്റിൽ മോഷണം നടത്താൻ ക്വട്ടേഷൻ സംഘത്തിന് വാഹനം തരപ്പെടുത്തി നൽകിയത് മലപ്പുറം അരീക്കോട് സ്വദേശി ജിതിൻ ജോയി , വയനാട് വൈത്തിരി സ്വദേശി ജംഷീർ അലി എന്നിവരാണ്. വാഹനഉടമയുടെ പരാതിയിൽ മലപ്പുറം പൊലീസ് ഇവരെ അറസ്്റ്റ് ചെയ്ത് ഇന്നലെ നിലമ്പൂർ കോടതി മഞ്ചേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
തമിഴ്നാട് പൊലീസ് വാറണ്ടുമായെത്തി കോടതി മുഖേന ഇരുവരെയും കസ്റ്റഡിയിലെടുക്കും. അതേസമയം കേസിൽ പങ്കുണ്ടെന്ന് കരുതുന്ന ചേർത്തലക്കാരൻ സജീവ് , തൃശൂരുകാരൻ മനോജ് എന്നിവർക്കായും അന്വേഷണം തുടങ്ങി. കസ്റ്റഡിയിലുളളവരുടെ അറസ്റ്റ് വരുംദിവസങ്ങളിലുണ്ടാകും. സാധാരണ മോഷണകേസ് പോലെ തൃശൂർ കേന്ദ്രീകരിച്ചുളള ക്വട്ടേഷൻ സംഘത്തിലുളളരെ പ്രതികളാക്കി കേസ് അവസാനിപ്പിക്കാനുളള ശ്രമത്തിലാണ് തമിഴ്നാട് പൊലീസ്.
Advertisement