E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

വില്ലനായി തുടങ്ങി നായകനായി വളര്‍ന്ന അതികായപരിവേഷം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സാന്നിധ്യമറിയിച്ച മേഖലകളിലെല്ലാം അസാമാന്യമായ വ്യക്തിമുദ്ര പതിപ്പിച്ചാണ് വിനോദ് ഖന്ന അരങ്ങൊഴിയുന്നത്. സിനിമയും രാഷ്ട്രീയവും ആത്മീയതയുമെന്നുവേണ്ട ജീവിതാവസ്ഥകളുടെ സകലതലങ്ങളിലും അദ്ദേഹം സ്വയം രേഖപ്പെടുത്തി. ഏതുമേഖലയിലായിരുന്നാലും സ്വന്തം ശരികളുടെ വഴിത്തടങ്ങളിലൂടെയായിരുന്നു വിനോദ് ഖന്നയുടെ സഞ്ചാരം.

തിരശീല തൊട്ട കത്തുന്ന പുരുഷസൗന്ദര്യം മാത്രമായിരുന്നില്ല വിനോദ് ഖന്ന.  വില്ലനായി തുടങ്ങി നായകനായി വളര്‍ന്ന് അതികായപരിവേഷം ചാര്‍ത്തപ്പെട്ട ഒരുപാടുപേരുടെ ഗണത്തിലെ ആദ്യം രേഖപ്പെടുത്തപ്പെടുന്ന പേരുകളിലൊന്ന് വിനോദ് ഖന്നയാകുന്നത് ഒരുതരം സമര്‍പ്പണം കൊണ്ടുകൂടിയാകുന്നു. ചിലപ്പോഴെല്ലാം കാരിരുമ്പിന്റെ കരുത്തോടെയും മറ്റുചിലപ്പോള്‍ തികഞ്ഞ ലാളിത്യഭരിതമായ നൈര്‍മല്യത്തോടെയെയും  വിനോദ്ഖന്നയുടെ കഥാപാത്രങ്ങള്‍ ഒരു കാലഘട്ടത്തെ ത്രസിപ്പിച്ചും തപിപ്പിച്ചും കടന്നുപോയി

സുനില്‍ ദത്തിന്റെ കൈപിടിച്ച് 1968 ല്‍ മന്‍ കാ മീത്തിലൂടെ ക്യാമറയ്ക്ക് മുന്നിലേക്കെത്തുമ്പോള്‍ ആത്മവിശ്വാസം മാത്രമായിരുന്നു കൈമുതല്‍. വില്ലന്‍ കഥാപാത്രങ്ങളിലൂടെ കരുത്താര്‍ന്ന നായകവേഷങ്ങളിലേക്ക് എത്തിപ്പെടുമ്പോള്‍ അമിതാഭ് ബച്ചന്‍ എന്ന ഇതിഹാസത്തിന്റെ അപരപരിവേഷ തണലില്‍ നിന്ന് മാറിവളരാന്‍ എന്നും ശ്രദ്ധിച്ചു

വെറും 140 ലധികം ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച് ഇതിഹാസമാനം കൈവരിച്ച ഒരുപാടുപേര്‍ വിനോദ് ഖന്നയെപ്പോലെ അധികമുണ്ടാകില്ല.ബേണിങ് ട്രെയിന്‍, കുര്‍ബാനി, പൂരബ് ഓര്‍ പശ്ചിം, മേരെ അപ്നേ എന്നീ ചിത്രങ്ങളിലെ പ്രകടനം അദ്ദേഹത്തെ എക്കാലത്തേക്കും അടയാളപ്പെടുത്തി. താരത്തിളക്കത്തിലെ മാറിയ പരിവേഷങ്ങള്‍ മനം മടുപ്പിച്ചപ്പോള്‍ ആത്മീയതയുടെ വഴിയേക്ക് സ്വയം തിരിഞ്ഞു. 

ഓഷോയുടെ മരണംവരെ അനുയായി ആയി ഒപ്പം കൂടി. പിന്നെ വീണ്ടും സിനിമയിലേക്ക്. സമാന്തരമായി ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലേക്കും. ജനപിന്തുണ ലോക്സഭയിലെത്തിച്ചപ്പോള്‍ വാജ്പേയ് മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായി. സിനിമയെയും പാടെ ഉപേക്ഷിച്ചില്ല. ഉള്‍വിളി കേട്ടപ്പോഴെല്ലാം അദ്ദേഹം വീണ്ടും തിരശീലയെ പുല്‍കി. 2015 ല്‍ ഷാരൂഖ് ഖാനൊപ്പം ദില്‍വാലെയില്‍ അവസാനം അദ്ദേഹത്തെ കണ്ടു. അപ്പോഴും സന്ന്യാസവേഷത്തില്‍ ഏറ്റവുമധികം  വിശേഷിപ്പിക്കപ്പെട്ട 'സെക്സി സന്ന്യാസി'യിലെ പ്രഭാചൈതന്യം കെട്ടുപോയിട്ടുണ്ടായിരുന്നില്ല. അടുത്തകാലത്ത് രോഗാവസ്ഥ ഉലയ്ക്കുന്നതുവരെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :