ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍.കെ.അഡ്വാനി അടക്കം 13 ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി പുനഃസ്ഥാപിച്ചു. രണ്ടുവര്‍ഷത്തിനകം കേസില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് ജസ്റ്റിസുമാരായ പി.സി.ഘോഷ്, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കേസിലെ പ്രതിയായ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്ങിനെ ഭരണഘടന പരിരക്ഷയുള്ളതിനാല്‍ വിചാരണയില്‍ നിന്നൊഴിവാക്കി.
ഗൂഢാലോചനക്കേസും ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ച് വിചാരണ നടത്തണമെന്ന് സുപ്രീം കോടതി. ലക്നൗ കോടതിയില്‍ രണ്ടുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തായാക്കാനും ഉത്തരവില്‍ പറയുന്നു. വിചാരണ ദിനംപ്രതി തുടര്‍ച്ചയായി നടക്കണം. വിചാരണയ്ക്കിടെ ജഡ്ജിയെ സ്ഥലം മാറ്റരുതെന്നും കോടതി ഉത്തരവില്‍ വ്യക്കമാക്കുന്നു.
ഡല്‍ഹി ബാബ്റി മസ്ജിദ് കേസില്‍ വീണ്ടും വിചാരണ നേരിടേണ്ടിവരുന്ന മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അഡ്വാനിയോടും മുരളിമനോഹര്‍ ജോഷിയോടുമുള്ള പാര്‍ട്ടിയുടെ നിലപാടാണ് ഏവരും ഇനി ഉറ്റുനോക്കുന്നത്. ഉടനില്ലെങ്കിലും വിചാരണനേരിടുന്നതിനാല്‍ കേന്ദ്ര ജലവിഭവവകുപ്പ് മന്ത്രി ഉമാഭാരതിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയേക്കും.