ഒരു റേഷൻ കാർഡിന് ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു കുടം വീതം വെള്ളം ! വരൾച്ച രൂക്ഷമായ വടക്കൻ കർണാടകയിലെ ബെളഗാവി ജില്ലയിലെ ഖാനപുര താലൂക്കിലെ മാൻ ഗ്രാമത്തിലാണ് വെള്ളത്തിനും റേഷൻ ഏര്‍പ്പെടുത്തിയത്. ഇത്തിരി വെള്ളം അവശേഷിക്കുന്ന കിണറ്റിൽനിന്നാണ് താലൂക്ക് അധികൃതരുടെ ജലവിതരണം.
ഗ്രാമത്തിലെ 95 ശതമാനം ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. വൈദ്യുതി പോലും അപൂർവ വസ്തു. കാട്ടിനുള്ളിലൂടെ നാലു കിലോമീറ്റർ നടന്നു വേണം വെള്ളമുള്ള കിണറിനു സമീപത്തെത്താൻ. നല്ലൊരു റോഡ് പോലുമില്ലാത്ത ഗ്രാമത്തിൽ താപനില 42 ഡിഗ്രി സെൽഷ്യസ് കടന്നതോടെ ജീവിതവും ദുരിതപൂർണമായി. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായതോടെ ജോലി തേടി യുവാക്കളെല്ലാം നഗരങ്ങളിലേക്കു ചേക്കേറുകയുമാണ്.
Advertisement