E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഒ. പനീര്‍സെല്‍വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കിടെ, ശശികല കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം. മന്നാര്‍ഗുഡി മാഫിയ ഇല്ലാത്ത പാര്‍ട്ടിയിലേയ്ക്കേ തിരിച്ച് വരവ് നടക്കൂവെന്ന് ഒപിഎസ് ആവര്‍ത്തിച്ചു. അതിനിടെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ രാജി സന്നദ്ധത അറിയിച്ചു. ഇരുപക്ഷത്തുമുള്ള എംഎല്‍എമാരും നേതാക്കളും ഐഎന്‍എസ് ചെന്നൈ എന്ന കപ്പലില്‍ ഒരുമിച്ച് യാത്രചെയ്ത് ചര്‍ച്ച നടത്തുകയാണ്. 

ശശികലയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്തി ഒ. പനീര്‍സെല്‍വത്തെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ആക്കാനുള്ള ആലോചന നടന്നിരുന്നു. ഇത് നടക്കില്ലെന്ന് മുഖ്യമന്ത്രി പളനിസാമിയ്ക്കും കൂട്ടര്‍ക്കും വ്യക്തമായ സന്ദേശം നല്‍കുകയാൡണ് ഒപിഎസ്. ശശികല കുടുംബത്തെ അംഗീകരിയ്ക്കില്ലെന്ന് പനീര്‍സെല്‍വം ആവര്‍ത്തിച്ചു. ജയലളിതയുടെ മരണത്തിന് പിന്നിലെ സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ജനറല്‍ സെക്രട്ടറിയായി ശശികല ചുമതലയേറ്റത് ചട്ട വിരുദ്ധമാണ്. ശശികലയെയും കുടുംബവത്തെയും പൂര്‍ണമായി ഒഴിവാക്കിയെങ്കില്‍ മാത്രമേ തിരിച്ചു വരവ് സാധ്യമാകൂ എന്നും പനീര്‍സെല്‍വം വ്യക്തമാക്കി. എന്നാല്‍ ഉപാധികളില്ലാതെയാണ് ചര്‍ച്ചയെന്ന് പളനിസാമി വിഭാഗത്തിെല പ്രമുഖ നേതാവ് കെ. എ സെങ്കോട്ടയന്‍ പറഞ്ഞു. 

അതിനിടെ ടി.ടി.വി. ദിനകരന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചു. ഇരു വിഭാഗവും യോജിച്ച് പ്രവര്‍ത്തിയ്ക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി പദം ഒഴിയാനുള്ള നീക്കം. അതേസമയം രണ്ടില ചിഹ്നത്തിനായി കോഴ നല്‍കിയ കേസില്‍ ദിനകരനെ ചോദ്യം ചെയ്യുന്നത് ഡല്‍ഹി ക്രൈംബ്രാഞ്ച് മാറ്റി വച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :