ഭീഷണി അവഗണിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തിയ രാഷ്ട്രീയപ്രവര്‍ത്തകനെ കശ്മീരില്‍ ഭീകരര്‍ വെടിവച്ചുകൊന്നു. പുല്‍വാമ ജില്ലയിലെ പിഡിപി പ്രവര്‍ത്തകന്‍ ബാഷിര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകനായ അല്‍ത്താഫ് അഹമ്മദിനെ ഗുരുതരപരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സൈന്യം യുവാവിനെ വെടിവച്ചുകൊന്നുവെന്ന് ആരോപിച്ച് വിഘടനവാദികള്‍ ശ്രീനഗറില്‍ പ്രക്ഷോഭം തുടങ്ങി.
മുഖ്യധാരാരാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയണമെന്നും ആസാദി മുദ്രാവാക്യം ഉയര്‍ത്തിപിടിക്കണമെന്നും ഭീകരസംഘടനകള്‍ കശ്മീരിലെ രാഷ്ട്രീയനേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍,, ഭീഷണി തള്ളിക്കളഞ്ഞ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയ ബാഷിര്‍ അഹമ്മദിനെ ഭീകരര്‍ വീട്ടില്‍ക്കയറി വെടിവച്ചുകൊല്ലുകയായിരുന്നു. സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന മറ്റൊരു പിഡിപി പ്രവര്‍ത്തകന്‍ അല്‍ത്താഫ് അഹമ്മദിനു നേര്‍ക്കും ആക്രമണമുണ്ടായി. തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനുളള വിഘടനവാദികളുടെ ആഹ്വാനത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പില്‍ രണ്ടുശതാനം പോളിങ്ങ് മാത്രമാണ് രേഖപ്പെടുത്തിയത്.
ശ്രീനഗറില്‍ സൈന്യത്തെ കല്ലെറിഞ്ഞ ജനക്കൂട്ടത്തെ പിരിച്ചുവിടാനുളള ശ്രമത്തിനിടെ,, യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ പ്രക്ഷോഭം തുടങ്ങി. ഇരുപത്തിമൂന്നുകാരനായ സജാദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിലെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഗതാഗതവും തടസപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികള്‍ കരസേനാ മേധാവി ബിപിന്‍ റാവത്തും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിലയിരുത്തി.