E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:16 PM IST

Facebook
Twitter
Google Plus
Youtube

More in India

കുല്‍ഭൂഷണ്‍ വിഷയത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ തള്ളി തരൂര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്‍റെ മോചനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നിലപാട് തള്ളി പാര്‍ട്ടി എം.പി ശശി തരൂര്‍. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് തന്നെയാണ് ശശി തരൂരിനുമുള്ളത്. അതേസമയം, പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ പിന്‍വലിക്കുന്നതടക്കം കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്ന് ശശി തരൂര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

നാവിക സേന മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍‍ വധശിക്ഷ വിധിച്ച സംഭവത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നിന്ന് അപലപിച്ചെങ്കിലും,ജാദവിന്‍റെ മോചനത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന ശക്തമായ വിമര്‍ശനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരായ ഖാര്‍ഗെയുടെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ കൂടി സമീപനമാണ്. എന്നാല്‍, വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന കേന്ദ്രസര്‍ക്കാരിന്‍റെ സമീപനത്തെയാണ് ശശി തരൂര്‍ പിന്തുണയ്ക്കുന്നത്.

ഹൈക്കമ്മീഷണറെ പിന്‍വലിക്കുന്നതടക്കം കടുത്ത നിലപാടുകള്‍ കേന്ദ്രം സ്വീകരിക്കണം. മോദിസര്‍ക്കാരിന്‍റെ പാക് നയത്തില്‍ സ്ഥിരതയില്ലാത്തതാണ് തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ക്കും നിയമലംഘനങ്ങള്‍ക്കും കാരണം.ഇക്കാര്യം ഇനിയെങ്കിലും പ്രധാനമന്ത്രി ഗൗരവമായി മനസിലാക്കണം.

ജാദവിന്‍റെ വിഷയത്തില്‍ രാജ്യാന്തരകോടതിയെ സമീപിക്കുന്നത് കാലതാമസമുണ്ടാക്കും. അതിനാല്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന കരാര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ജാദവിന്‍റെ വിചാരണ സുതാര്യമായിരുന്നില്ലെന്നും ശശി തരൂര്‍ ആരോപിച്ചു.പാക് നടപടിക്കെതിരെ പ്രമേയം പാസാക്കുന്നതിനൊപ്പം രാജ്യാന്തര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും ഇന്ത്യ ശ്രമിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :