E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ കയ്യേറ്റശ്രമം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാര്‍ലമെന്‍റില്‍ കേന്ദ്രമന്ത്രിമാര്‍ തമ്മില്‍ കയ്യേറ്റശ്രമം. ശിവസേന എം പി രവീന്ദ്ര ഗെയ്ക്ക്്വാദിന് വിമാന ടിക്കറ്റ് നിഷേധിച്ച സംഭവത്തിലാണ് ലോക്സഭയില്‍ കേന്ദ്രമന്ത്രി അനന്ദ് ഗീഥേ, വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ തനിക്കെതിരെ മാധ്യമ വിചാരണ നടന്നുവെന്ന് രവീന്ദ്ര ഗെയ്ക്ക്്വാദ് പറഞ്ഞു. ഗെയ്ക്ക്്വാദിന്‍റെ യാത്രാവിലക്ക് നീക്കിയേക്കും. 

എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ച ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക്്വാദിന് വിമാനയാത്ര നിഷേധിച്ചതിനെച്ചൊല്ലിയാണ് വ്യോമയാനമന്ത്രി അശോക് ജഗപതി രാജുവും ഘനവ്യവസായമന്ത്രി അനന്ദ് ഗീഥേയും തമ്മില്‍ വാക്കേറ്റമുണ്ടായതും കയ്യാങ്കളിയുടെ വക്കിലെത്തിയതും. എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്നാണ് വീഴ്ച്ചയുണ്ടായതെന്നും ജനപ്രതിനിധിയായ തനിക്ക് എയര്‍ ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അനീതിയാണെന്ന് ഗെയ്ക്ക്്വാദ് സഭയില്‍ പറഞ്ഞു. ശിവസേന എം.പിമാര്‍ എയര്‍ ഇന്ത്യക്കെതിരെ മുദ്രാവാദ്യം വിളിച്ചു. എന്നാല്‍ യാത്രക്കാരുടെ സുരക്ഷതത്വത്തിന്‍റെ കാര്യത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ കഴില്ലെന്നായിരുന്നും വിമാനകന്പനികളുടെ നടപടിയെ ന്യായീകരിച്ച വ്യോമയാനമന്ത്രി അശോക് ഗജപതിരാജുവിന്‍റെ മറുപടി. ഗെയ്ക്ക്്വാദിന്‍റെ ആരോപണങ്ങളെ ശിവസേന അംഗം കൂടിയായ അനന്ത് ഗീഥേ പിന്തുണച്ചു. 

കേസെടുത്ത ശേഷവും വിലക്ക് തുടരുന്നത് ശരിയല്ലെന്ന് ഗീഥേ പറഞ്ഞു. ശിവസേന അംഗങ്ങള്‍ ബഹളം വെച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു. ഇതിനിടെയാണ് അനന്ത് ഗീഥേ ആശോക് ഗജപതി രാജുവിനെതിരെ കൈചൂണ്ടി കയര്‍ത്തതു സംസാരിക്കുകയും കോളറില്‍ പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. മന്ത്രിമാരായ രാജ്്നാഥ് സിങും, സ്മൃതി ഇറാനിയും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ അനന്ത് ഗീഥയേ പിടിച്ചുമാറ്റുകയായിരുന്നു. ഗെയ്ക്ക്്വാദിന്‍റെ യാത്രവിലക്ക് നീക്കണമെന്ന നിലപാടിലായിരുന്നു സ്പീക്കറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :