മധ്യപ്രദേശില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേടെന്ന് പരാതി. ഏത് ബട്ടണില്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ടുരേഖപ്പെടുത്തുന്നുവെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും എഎപിയും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.
മധ്യപ്രദേശില്‍ അടുത്തയാഴ്ച്ച നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് മുന്‍പായി ചീഫ് ഇലക്ട്രല്‍ ഒാഫീസര്‍ സലിന സിങ് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ക്രമക്കേട് കണ്ടത്. ഏത് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്്താലും ബി.ജെ.പിക്ക് രേഖപ്പെടുത്തപ്പെടുന്ന രീതിയിലായിരുന്നു വോട്ടിങ് യന്ത്രത്തിന്‍റെ പ്രവര്‍ത്തനം. ആര്‍ക്കാണ് വോട്ടുരേഖപ്പെടുത്തപ്പെട്ടതെന്ന് അറിയാന്‍ കഴിയുന്ന സ്ലിപ് സംവിധാനവും വോട്ടിങ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തിയിരുന്നു. ബിജെപിക്ക് വോട്ടുലഭിച്ചതായാണ് സ്ലിപ്പുകളിലുമുണ്ടായിരുന്നു. സംഭവം റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ചീഫ് ഇലക്ട്രല്‍ ഒാഫീസര്‍ അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു. സംഗതി പുറത്തായാല്‍ ജയിലില്‍ പോകേണ്ടിവരുമെന്നായിരുന്നു ചീഫ് ഇലക്ട്രല്‍ ഒാഫീസര്‍ പറഞ്ഞത്.
സംസ്ഥാന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. യു.പി, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം നടന്നുവെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടെയാണ് മധ്യപ്രദേശിലെ സംഭവം. ബിഎസ്പി നേതാവ് മായാവതി വിഷയം പാര്‍ലമെന്‍റില്‍ ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍ ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പിന്് വോട്ടിങ് യന്ത്രിത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുന്നു.