വാഹനമോടിക്കാനുള്ള ലേണേഴ്സ് ലൈസന്‍സ് കിട്ടാനും പുതിയ വാഹനത്തിന്‍റെ നമ്പറിനും ഇനി മോട്ടോര്‍ വാഹന വകുപ്പ് ഒാഫീസ് കയറിയിറങ്ങേണ്ടതില്ല. വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ക്കും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള മോട്ടോര്‍ വാഹന നിയമഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം നല്‍കി. ഡ്രൈവിങ് ലൈസന്‍സിന് ആധാര്‍ നിര്‍ബന്ധമാക്കാനും നിര്‍ദേശമുണ്ട്.
വാഹമോടിക്കാനുള്ള ലേണേഴ്സ് ലൈസന്‍സ് ഒാണ്‍ലൈന്‍ വഴി സ്വന്തമാക്കാം. വ്യാജന്മാരെ തടയാന്‍ ലൈസന്‍സും വാഹന രജിസ്ട്രേഷനും ആധാര്‍ നന്പറുമായി ബന്ധിപ്പിക്കും. മോഷ്ടിച്ച വാഹങ്ങളുടെ വില്‍പന തടയാന്‍ വാഹനങ്ങളുടെ ദേശീയ രജിസ്റ്റര്‍ പുറത്തിറക്കും. വാഹനങ്ങളുടെ എഞ്ചിന്‍ നമ്പർ, നിര്‍മിച്ച വര്‍ഷം, ഇതുവരെയുള്ള ഉടമസ്ഥാവകാശത്തിന്‍റെ വിവരങ്ങള്‍ എന്നിവ രജിസ്റ്ററിലുണ്ടാകും. പുതിയ വാഹങ്ങളുടെ രജിസ്ട്രേഷനും നന്പര്‍ നല്‍കാനും ഡീലര്‍മാക്ക് ഒാണ്‍ലൈന്‍ വഴി സാധിക്കും. ട്രാഫിക് നിയമങ്ങളുടെ ലംഘനത്തിന് കൂടുതല്‍ പിഴ ഈടാക്കാനും വാഹന നിയമ ഭേദഗതി ബില്ലില്‍ നിര്‍ദേശമുണ്ട്. ലൈസന്‍സ് ഇല്ലാതെ വാഹനം ഒാടിച്ചാല്‍ അയ്യായിരം രൂപയും അമിതവേഗത്തിന് ആയിരം രൂപ മുതല്‍ നാലായിരം രൂപവരെയും പിഴ നല്‍കണം. പെര്‍മിറ്റില്ലാത്ത വാഹനത്തിന് പതിനായിരം രൂപയും സീറ്റ്ബെല്‍റ്റിടാതെ വാഹനം ഒടിച്ചാല്‍ ആയിരം രൂപയും മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപയുമാകും പിഴ. ഹെല്‍മെറ്റില്ലാതെ വാഹനം ഒാടിച്ചാല്‍ ആയിരം രൂപ പിഴയീടാക്കുന്നതിന് പുറമേ മൂന്നുമാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും. റോഡപകടങ്ങളിലെ ധനസഹായം വര്‍ധിപ്പിച്ചു. മുകുള്‍ റോയി അധ്യക്ഷനായ പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കിയ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയാണ് ബില്‍ തയ്യാറാക്കിയത്. അടുത്ത ആഴ്ച്ച ബില്‍ പാര്‍ലമെന്‍റ് പരിഗണിക്കും.