തമിഴ്നാട്ടിൽ കൊടുംവരൾച്ച മുന്നൂറോളം കർഷകരുടെ ജീവനെടുത്തു. ആത്മഹത്യകളും വിളനാശത്തിന്റെ ആഘാതംമൂലമൂണ്ടായ മരണങ്ങളും ഉൾപ്പെടെയാണിത്. സർക്കാർ കണക്കിൽ ആത്മഹത്യകൾ അൻപതിൽ താഴെയാണെങ്കിലും കാവേരിതടത്തിലെ അഞ്ച് ജില്ലകളിൽ സ്വയം ജീവനെടുത്ത അതിലേറെ കർഷകരുടെ വീടുകൾ മനോരമന്യൂസ് സംഘം കണ്ടു. അനുനിമിഷം സംഘർഷഭൂമിയാകുന്ന കാവേരി തടത്തിൽ നിന്ന് ബിനു അരവിന്ദൻ തയാറാക്കിയ റിപ്പോർട്ട്.
Advertisement