E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:22 AM IST

Facebook
Twitter
Google Plus
Youtube

More in India

ജിഎസ്ടി പാസായതോടെ രാജ്യം പുതിയ നികുതി ഘടന എന്ന ലക്ഷ്യത്തിലേക്കടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഎസ്ടി അനുബന്ധ ബില്ലുകള്‍ ലോക്സഭയില്‍ പാസായതോടെ ജൂലൈ ഒന്ന് മുതല്‍ പുതിയ നികുതി ഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അടുത്തു. പണബില്ലായി അവതരിപ്പിച്ചതിനാല്‍ ലോക്സഭ പാസാക്കിയ നാലു ബില്ലുകള്‍ ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയില്‍ പാസാക്കേണ്ടതില്ല. നികുതി പരിഷ്ക്കരണത്തിലെ തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്ര ധമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്ക്കരണമായ ജി.എസ്.ടിക്കായുള്ള നാല് അനുബന്ധ ബില്ലുകള്‍ എട്ടുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്സഭ പാസാക്കിയത്. കേന്ദ്ര ഉല്‍പന്ന സേവന നികുതി ബില്‍ , സമഗ്ര ഉല്‍പന്ന സേവന നികുതി ബില്‍, കേന്ദ്ര ഭരണപ്രദേശ ഉല്‍പന്ന സേവന നികുതി ബില്‍ , സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നികുതി നഷ്ടം അഞ്ചുവര്‍ഷത്തേയ്ക്ക് പരിഹരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ എന്നിവാണ് പാസാക്കിയത്. പുതിയ നികുതി ഘടനയ്ക്കായുള്ള ബില്‍ ഇനി സംസ്ഥാനങ്ങള്‍ കൂടി പാസാക്കണം. ജി.എസ്.ടി നടപ്പാക്കുന്നതിലൂടെ നികുതി ഭീകരത ഇല്ലാതാകുമെന്ന് ബില്ലുകള്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. നികുതിയിലെ സങ്കീര്‍ണത ഒഴിവാകുന്നതോടെ ഉല്‍പന്നങ്ങളുടെ വിലകുറയും. 

നികുതി സ്ലാബുകള്‍ നിശ്ചയിച്ചതിനോടാണ് കോണ്‍ഗ്രസിന് മുഖ്യ എതിര്‍പ്പ്. അഞ്ചു മുതല്‍ ഇരുപത്തിയെട്ട് ശതമാനം വരെ നികുതിയുള്ള നാല് സ്ലാബുകളാണ് നിലവില്‍ നിശ്ചയിച്ചിട്ടുള്ളത്. അടിയന്തരഘട്ടത്തില്‍ നാല്‍പത് ശതമാനം വരെ നികുതി ചുമത്താനും ചില ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അധികസെസ് ഏര്‍പ്പെടുത്താനും വ്യവസ്ഥയുണ്ട്. ബി.ജെ.പിയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജിഎസ്ടി നടപ്പാക്കാന്‍ വൈകിയതിനാല്‍ രാജ്യത്തിന് നഷ്ടമായത് 12 ലക്ഷം കോടി രൂപയാണെന്ന് കോണ്‍ഗ്രസ് അംഗം വീരപ്പമൊയ്ലി ആരോപിക്കുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :