ലൈംഗിക അതിക്രമ കേസിലെ പ്രതിയായ പൊലീസുകാരൻ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കോടതി സമുച്ചയത്തിന്റെ നാലാം നിലയിൽനിന്നു വീണു മരിച്ചു. മംഗളൂരു സിറ്റി പൊലീസിന്റെ കസ്റ്റഡിയിലായ പ്രവീൺ എന്നയാളാണു മരിച്ചത്. മഞ്ചേശ്വരം സ്വദേശിയാണ് ഇയാൾ. മംഗളൂരു ബാജ്പെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായിരുന്നു.
കോടതിയിൽ ഹാജരാക്കാൻ ലിഫ്റ്റ് വഴി ഇയാളെ നാലാം നിലയിലേക്കു കൊണ്ടുവരുന്നതിനിടെ പൊലീസുകാരുടെ കണ്ണുവെട്ടിച്ച് താഴേയ്ക്കു ചാടുകയായിരുന്നു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യ കേസാണ് ഇയാൾക്കു മേൽ ചുമത്തപ്പെട്ടിരുന്നത്. അയൽവാസിയായ 11 വയസുള്ള ബാലികയും അമ്മയും കുളിക്കുന്ന ദൃശ്യങ്ങൾ ഇയാൾ മൊൈബൽ ഫോണിൽ പകർത്തി. അമ്മ ഇതു കണ്ടുപിടിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇതേത്തുടർന്ന് ഇയാളെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
ഈ കേസിൽ കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവെയാണു ലിഫ്റ്റിന്റെ വാതിലിനു സമീപമുള്ള കൈവരിക്കു മുകളിലൂടെ ഇയാൾ താഴേയ്ക്കു ചാടിയത്. ഗുരുതര പരുക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ പിന്നീട് ഹൃദയസ്തംഭനം മൂലം മരിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.