ഹരിയാനയിലെ ഫരീദാബാദിലെ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികൾക്ക് സഹായവുമായി ഡിവൈഎഫ്ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഴിഞ്ഞ ദിവസം അഭയാർഥികളെ സന്ദർശിച്ചത്. മ്യാൻമറിൽ നിന്നു പുറത്താക്കപ്പെട്ട റോഹിൻഗ്യകളാണ് ഫരീദാബാദിൽ അഭയാർഥികളായുള്ളത്. ഇവിടെ അഭയാർഥികൾ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ നേരിടുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു. ന്നതായി വ്യക്തമാക്കിയത്.
ഓള്‍ഡ് ഫരീദാബാദിനു സമീപമുള്ള അഭയാര്‍ഥി ക്യാമ്പില്‍ മുപ്പത്തിയേഴ് കുടുംബങ്ങളാണ് താമസിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് ഇവിടെയുണ്ടായ അഗ്നി ബാധയിൽ എട്ട് കുടിലുകള്‍ കത്തിച്ചാമ്പലായി. ക്യാമ്പിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. ഗര്‍ഭിണികളും ശിശുക്കളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ വൃത്തിഹീനമായ ചുറ്റുപാടിലാണ് താമസിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യത വളരെ വലുതാണെന്നും സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതെ പൊതു സമൂഹത്തിന്റെ കരുണ കാത്ത് കഴിയുകയാണിവരെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനു പരമാവധി സഹായം നല്‍കാനുള്ള പദ്ധതിക്ക് ഡി.വൈ.എഫ്.ഐ രൂപം നല്‍കുമെന്നും പി.എ മുഹമ്മദ് റിയാസും ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും പറഞ്ഞു. പി.എ മുഹമ്മദ് റിയാസ് അവോയ് മുഖര്‍ജി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു കണ്ടക്കൈ, നിതിന്‍ കാണിച്ചേരി, എ. എ റഹിം എന്നിവര്‍ക്ക് പുറമേ ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളായ ജുനൈദ് അലിയും, കെ എം അഖിലും കാമ്പുകൾ സന്ദർശിച്ചു.