ആര്‍. കെ. നഗര്‍ പിടിയ്ക്കാന്‍ ശക്തമായ പ്രചാരണത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഡിഎംകെയ്ക്കും രണ്ടായി പിളര്‍ന്ന അണ്ണാ ഡിഎംകെയ്ക്കും പുറമേ ബിജെപിയും മല്‍സര രംഗത്ത് സജീവമാണ്.
കടുത്ത സമ്മർദ്ദത്തിലാണ് ആര്‍. കെ. നഗറില്‍ അണ്ണാ ഡിഎംകെ. ജയലളിതയുടെ പിന്‍ഗാമി തങ്ങളാണെന്നു തെളിയിയ്ക്കാനുള്ള അവസരമാണ് ഇരു വിഭാഗങ്ങള്‍ക്കും ആര്‍. കെ നഗര്‍ ഉപതിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ ശശികല വിഭാഗം സ്ഥാനാര്‍ഥിയായ ടി.ടി.വി ദിനകരനും ഒപിഎസ് വിഭാഗം സ്ഥാനാര്‍ഥിയായ ഇ. മധുസൂദനനും മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണത്തിലാണ്. വരും ദിവസങ്ങളില്‍ കാല്‍നടയായി യാത്ര ചെയ്ത് വോട്ടര്‍ഭ്യര്‍ഥിയ്ക്കും. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറും കുറച്ചു വോട്ടുകള്‍ സ്വന്തമാക്കും.
ഡിഎംകെ ഇത്തവണ ആത്മവിശ്വാസത്തിന്‍റെ നെറുകിലാണ്. ഭിന്നിച്ചു നില്‍ക്കുന്ന അണ്ണാ ഡിഎംകെയിലാണ് ഡിഎംകെയുടെ പ്രതീക്ഷ.
ബിജെപിയും ശക്തമായ പ്രചാരണമാണ് മണ്ഡലത്തില്‍ നടത്തുന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സ്ഥാനാര്‍ഥിയായ ഗംഗൈ അമരന് നല്‍കിയ പിന്തുണയും ബിജെപിയുടെ ആത്മവിശ്വാസം കൂട്ടുന്നു.
എന്നാല്‍ ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിയ്ക്കുകയും പ്രചാരണം തുടങ്ങുകയും ചെയ്ത വിജയകാന്തിന്‍റെ ഡിഎംഡികെയ്ക്ക് വലിയ ഉഷാറില്ല. സ്ഥാനാര്‍ഥി മതിവാണന്‍ പേരിന് പ്രചാരണം നടത്തുന്നുവെന്ന് മാത്രം.