ദുബായ് : ഓഫ്സൈറ്റ് നിർമാണ സാങ്കേതികവിദ്യയിൽ നൂതന പദ്ധതികൾക്ക് തുടക്കമിട്ട യുഎഇ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മൾട്ടിനാഷനൽ കമ്പനിയായ കെഫ് ഹോൾഡിങ്സ് ഇൗ വർഷം തങ്ങളുടെ വുരമാനം 1730 കോടി ഇന്ത്യൻ രൂപയിലെത്തിക്കുമെന്ന് സ്ഥാപകനും ചെയർമാനുമായ ഫൈസൽ ഇ.കൊട്ടികൊള്ളോൻ പറഞ്ഞു. 2016ൽ 450 കോടി (66 ദശലക്ഷം യു എ സ് ഡോളർ)രൂപയുടെ വരുമാനമായിരുന്നു കമ്പനി നേടിയത്. ഇന്ത്യയിലും യുഎഇയിലും സിംഗപ്പൂരിലുമായി വ്യാപിച്ചുകിടക്കുന്ന കെഫിൻ്റെ യുഎഇയിലെ കേന്ദ്ര ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലും ജിസിസി മേഖലയിലും രാജ്യാന്തര വിപണികളിലും അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ള ഹ്രസ്വകാല പദ്ധതികൾ, ഉൽപാദനക്ഷമത 375 ലക്ഷം ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കൽ തുടങ്ങിയവയിലൂടെ 2020ൽ ബില്യൻ ഡോളർ വരുമാനമുള്ള കമ്പനി എന്ന ലക്ഷ്യത്തിലേക്കാണ് കെഫ് സഞ്ചരിക്കുന്നത്. കെഫ് ഹോൾഡിങ്സിന്റെ സഹസ്ഥാപനമായ കെഫ് ഇൻഫ്ര 2016 ഡിസംബറിൽ തമിഴ് നാട്ടിലെ കൃഷ്ണഗിരിയിൽ അവരുടെ ഏറ്റവും നൂതനവും ലോകത്തിലെ ഏറ്റവും വലുതുമായ സംയോജിത ഓഫ്സൈറ്റ് നിർമാണ പാർക്കായ കെഫ് ഇൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക് തുറന്നിരുന്നു. 2014 മുതൽ രണ്ടു വർഷം കൊണ്ട് വികസിപ്പിച്ച ഈ പദ്ധതി കമ്പനിയുടെ വളർച്ചയ്ക്ക് വൻവേഗതയാണ് സമ്മാനിക്കുന്നത്.
ഇൻഫോസിസിനു വേണ്ടി 20ലക്ഷം ചതുരശ്ര അടി സ്ഥലത്ത് വാണിജ്യമന്ദിരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയടക്കമുള്ള 135 മീറ്റർ ഉയരമുള്ള മന്ദിരം നിർമാണം പൂർത്തിയായി വരുന്നു. എംബസി ഗ്രൂപ്പിനു വേണ്ടി ബംഗ് ളുരുവിൽ നിർമിക്കുന്ന എംബസി 7ബി 1.6 ദശലക്ഷം ചതുരശ്ര അടിയുള്ള വാണിജ്യപദ്ധതിയാണ്. 13.5 മാസം കൊണ്ടാണ് ഇതിൻ്റെ നിർമാണം പൂർത്തീകരിച്ചത്. ബംഗ്ളുരുവിലെ ബിദാദിയിൽ ബോഷിനുവേണ്ടി നാലു ലക്ഷം ചതുരശ്ര അടി സ്ഥലത്ത് ക്യാംപസ് സജ്ജീകരിക്കാൻ 11 മാസം മാത്രമാണെടുത്തത്. ജെംസ് എജുക്കേഷനുമായി ചേർ്ന്ന് കൊച്ചി സ്മാർട് സിറ്റിയിൽ 1.3 ലക്ഷം ചതുരശ്ര അടിയിൽ വികസിപ്പിക്കുന്ന ജെംസ് മോഡേൺ അക്കാദമി 5.5 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി 2017 ഏപ്രിലിൽ കൈമാറും.
എൻഡ്-ടു-എൻഡ് ഓഫ്സൈറ്റ് നിർമാണത്തിലൂടെ അടിസ്ഥാനസൗകര്യവികസനത്തിൽ സമ്പൂർണ മാറ്റത്തിനാണ് തങ്ങൾ ശ്രമിക്കുതെന്ന് ഫൈസൽ ഇ.കൊട്ടിക്കോള്ളോൻ പറഞ്ഞു. ഇന്ത്യ, മധ്യപൂർവദേശം, ആഫ്രിക്ക തുടങ്ങിയ വിപണികളിലെ വികസനാവശ്യങ്ങൾ പരിഹരിക്കാൻനുള്ള ശേഷി കെഫ് ഇൻഫ്ര വണ്ണിനുണ്ട്. ഈ വിപണികളിലൊന്നും വർധിച്ചുവരുന്ന ആവശ്യത്തിനനുസരിച്ച് കുറഞ്ഞ ചെലവിൽ നിർമിച്ച വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങി അനിവാര്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പകുതി സമയം ലാഭിക്കുന്നതിനൊപ്പം കൃത്യമായ രീതിയിൽ ചെലവുകുറച്ചുള്ള നൂതന നിർമാണ രീതികളിലൂടെ ഈ വിപണികളെ മുന്നോട്ട് നയിക്കുകയാണ് കെഫിൻ്റെ ലക്ഷ്യം.
കെഫ് ഹോൾഡിങ്ങിന് രണ്ടു വർഷം മാത്രമേ പ്രായമായിട്ടുള്ളുവെങ്കിലും 2020നകം വരുമാനം ആയിരം കോടി രൂപ കടക്കാനുള്ള ലക്ഷ്യമാണുള്ളതെന്ന് സഹ സ്ഥാപകയും വൈസ് ചെയർപേഴ്സനുമായ ഷബാന ഫൈസൽ പറഞ്ഞു. സുസ്ഥിരവും പരിപൂർണവുമായ വികസനമെന്ന കാഴ്ചപ്പാട് പങ്കുവയ്ക്കുന്ന ഒട്ടേറെ മുൻനിര കമ്പനികളുടെ വിശ്വാസവും താൽപര്യവും നേടിയെടുക്കാൻ കഴിഞ്ഞതും തങ്ങളുടെ നേട്ടമാണെന്ന് അവർ വ്യക്തമാക്കി.