ഖത്തറില്‍ വാടക കരാര്‍ നിയമം ഒരു വര്‍ഷത്തേക്കു കൂടി നീട്ടാൻ മന്ത്രിസഭായോഗം അനുമതി നൽകി. പാര്‍പ്പിടേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടക നിയമമാണ് ഒരു വര്‍ഷത്തേക്കു കൂടി നീട്ടിയത്.
അമിതമായി വാടക വര്‍ധിപ്പിക്കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക അസമത്വം ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. 2008ലെ നാലാം നമ്പര്‍ നിയമ പ്രകാരമാണ് പാര്‍പ്പിടേതര ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടങ്ങളുടെ വാടക കരാര്‍ രൂപപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വാടകകരാര്‍ നിയമം ഒരു വര്‍ഷത്തേക്കുകൂടി നീട്ടിയിരുന്നു. ഇതാണ് 2018 ഫെബ്രുവരി 15 വരെ നീട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കിയത്. അതേസമയം ദീര്‍ഘകാലത്തേക്ക് വാടകയ്ക്ക് നല്‍കുന്നതും പുതുക്കാത്തതുമായ കരാറുകള്‍ക്ക് ഉത്തരവ് ബാധകമല്ല. വാണിജ്യ കമ്പനികളുടെ ഭരണനിര്‍വഹണ ആസ്ഥാനം, വ്യാപാരം, അഭിഭാഷക ഓഫീസ്, അക്കൗണ്ടന്‍റ്, കൃഷി, എന്‍ജിനീയര്‍, മൃഗാശുപത്രി, കന്നുകാലി-ഫീഷറീസ് വിദഗ്ധരുടെ ഓഫീസ് എന്നിവയെയും ഒഴിവാക്കിയിട്ടുണ്ട്.
കമ്മീഷന്‍ വ്യവസ്ഥയില്‍ വസ്തുക്കളുടെ വില്‍പ്പന, വാങ്ങല്‍, വാടകയ്ക്ക് നല്‍കല്‍, സേവനം ലഭ്യമാക്കല്‍ എന്നിവ ഉള്‍പെടുന്ന ദല്ലാള്‍ ഇടപാടുമായിബന്ധപ്പെട്ട കരട് നിയമത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ദല്ലാളായി പ്രവര്‍ത്തിക്കുന്നതിനുള്ള വ്യവസ്ഥകള്‍, ലൈസന്‍സ്, നിബന്ധനകള്‍ തുടങ്ങിയവ സംബന്ധിച്ചും കരട് നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്.