ഒമാനിൽ ചെറുകിട സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നു. രജിസ്ട്രേഷന്‍ അടക്കം നടപടിക്രമങ്ങളുടെ ലഘൂകരണമാണ് വര്‍ധനയ്ക്ക് കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
സ്വദേശിവത്കരണം ശക്തമാണെങ്കിലും രാജ്യത്ത് ചെറുകിട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഒമാന്‍ സർക്കാർ നിരവധി പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി വിദേശികള്‍ക്ക് 100 ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമവും കൊണ്ടുവന്നിട്ടുണ്ട്. ഒരു സംരംഭം തുടങ്ങാന്‍ വേണ്ട പ്രാരംഭ മൂലധന നിയമത്തിലും ഇളവ് നല്‍കിയിരിന്നു. ഏറ്റവും ഒടുവില്‍ കമ്പനി രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ ലഘൂകരിച്ചതോടെ ഒമാനിലേക്ക് ചെറുകിട വ്യവസായങ്ങളുടെ ഒഴുക്ക് തുടങ്ങി. വനിതകളുടെ വസ്ത്ര വില്‍പന ശാലകളും കെട്ടിട നിര്‍മാണ കരാര്‍ കമ്പനികളുമാണ് ഇവയില്‍ അധികവും. ഈ രണ്ട് മേഖലകളിലും സ്വദേശിവത്കരണം നിര്‍ത്തലാക്കിയതും രജിസ്ട്രേഷന് നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതും ഇതിന് ആക്കം കൂട്ടി. ഇസ്തിരിയിടുന്ന സ്ഥാപനങ്ങള്‍, സലൂണ്‍, ലോണ്‍ട്രി, കാറുകള്‍ വൃത്തിയാക്കുന്നവ, കഫേ, റസ്റ്ററന്‍റ്, കാര്‍ റിപ്പയറിങ് എന്നിവയാണ് കൂടുതലായി രജിസ്റ്റര്‍ ചെയ്തത മറ്റു സ്ഥാപനങ്ങൾ.