പ്രയാസകരമായ കാലഘട്ടത്തിലും പ്രതീക്ഷകൾ കൈവിടാതെ മുന്നോട്ടു കുതിക്കണമെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷിദ് അൽമക്തൂം. ദുബായില്‍ നടക്കുന്ന രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയിലാണ് വെല്ലുവിളികള്‍ക്കിടയിലും ശുഭാപ്തിവിശവാസത്തോടെ മുന്നോട്ടുനീങ്ങാന്‍ ഷെയ്ഖ് മുഹമ്മദ് ആഹ്വാനം ചെയ്തത്.
വിഭവങ്ങൾകൊണ്ട് അനുഗ്രഹീതമായ അറബ് രാജ്യങ്ങൾക്ക് മാനവ വിഭവശേഷിയുണ്ട്. സമ്പത്തും നദികളും മലകളും ഫലഭൂയിഷ്ഠ മണ്ണുകൊണ്ടും സമൃദ്ധമാണ്. കാര്യനിർവഹണ സംവിധാനങ്ങളുമുണ്ട്. നാഗരികതയുടെ പരിപൂര്‍ണതയ്ക്ക് സാമ്പത്തിക, സർക്കാർ, മാനവ വിഭവശേഷി കേന്ദ്രങ്ങൾ കാര്യക്ഷമമാക്കണ്ടത് അനിവാര്യമാണ്. കായിക രംഗത്തുള്ള കോട്ടം ഭരണനിര്‍വഹണത്തിന്‍റെ പരാജയമായാണ് ഷെയ്ഖ് മുഹമ്മദ് വിലയിരുത്തിയത്. ചൊവ്വ പര്യവേഷണത്തിനുള്ള തയാറാടുപ്പിൽ സ്വദേശി യുവാക്കളുടെ മുന്നേറ്റം ശുഭസൂചകമാണ്. രാജ്യത്തിന്‍റെയും ജനങ്ങളുടെയും സുരക്ഷയ്ക്കും പുരോഗതിക്കും വിട്ടുവീഴ്ചയുണ്ടാകില്ല.
പഴയ സ്വപ്‌നങ്ങൾ വെടിഞ്ഞു ലോക ജനതയ്ക്കുള്ള നൂതന പദ്ധതികൾ തുറക്കുക. അതിർത്തികൾ ഭേദിച്ച ഒറ്റ നഗരമായി ലോകം മാറിയിട്ടുണ്ട്. അതു തിരിച്ചറിയേണ്ടിയിരിക്കുന്നു. രാജ്യത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും പറഞ്ഞു. സമയം പുഴപോലെ ഒഴുകിക്കൊണ്ടിരിക്കും. യാഥാർഥ്യം ഉൾക്കൊണ്ട് സമയം ക്രമീകരിക്കുന്നതിലാണ് യുക്തി. ഓരോ ദിവസവും പുതിയത് പഠിക്കാൻ പ്രാപ്തമാകണമെന്നും ഓര്‍മിപ്പിച്ചു.