ദുബായ് : മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ഗായകന്‍ മൂസ എരഞ്ഞോളിയെ യുഎഇ പ്രവാസലോകം ആദരിച്ചു. മിഅ്‌റാജ് രാവിലെ കാറ്റേ.. എന്ന പേരില്‍ നടന്ന പരിപാടിയിൽ ദഫ് മുട്ടിന്‍റെ അകമ്പടിയോടെയാണ് അദ്ദേഹത്തെ സ്റ്റേജിലേയ്ക്ക് വരവേറ്റത്. എ.കെ ഫൈസല്‍, നെല്ലറ ഷംസുദ്ദീൻ എന്നിവർ ഉപഹാരം സമർപ്പിച്ചു. മൊയ്തു കുറ്റ്യാടി പൊന്നാട അണിയിച്ചു. ഐ പി എ പ്രതിനിധി സി .കെ. മുഹമ്മദ് ഷാഫി 50,001 രൂപ മൂസ എരഞ്ഞോളിക്ക് കൈമാറി.
മൂസ എരഞ്ഞോളിയുടെ ഹിറ്റ് പാട്ടുകള്‍ മാപ്പിളപ്പാട്ടിലെ മൂന്ന് തലമുറയിലെ ഗായകര്‍ ആലപിച്ചു. ആസിഫ് കാപ്പാട്, എം.എ ഗഫൂര്‍, റാഫി കുന്നംകുളം, സിയാ ജാസ്മിന്‍, ഷസ്‌നി തുടങ്ങിയവർ മൂസ എരഞ്ഞോളിക്ക് ഒപ്പം വേദി പങ്കിട്ടു. തന്‍റെ ജീവിതത്തിലെ ഏറെ സന്തോഷകരമായ നിമിഷമാണ് ഇതെന്നും അര നൂറ്റാണ്ടുകാലം തനിക്ക് നൽകിയ പോല്സാഹനത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഷറഫ് താമരശ്ശേരി, ബഷീര്‍ തിക്കോടി, ദിലീപ് രാജ് പൂവത്തിങ്കല്‍, ബഷീര്‍, സിയാന റഫീക്ക്, അന്‍സാര്‍ കൊയിലാണ്ടി, യുനസ് തണല്‍, സുബൈര്‍ വെളിയോട്, അസീസ് മണമ്മല്‍, ബഷീര്‍, ഫൈസല്‍, കമാല്‍ റഫീക്ക്, അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു. നിസാം പാലുവായി അവതാരകനായിരുന്നു.