E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ വ്യവസായ മന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

oman-muscut
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മസ്‌കത്ത്: വാണിജ്യ വ്യവസായ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികള്‍ക്കെതിരെ മന്ത്രി ഡോ. അലി ബിന്‍ മസ്ഊദ് അല്‍ സുനൈദി. 35 ശതമാനം തൊഴിലാളികള്‍ സ്വദേശികളായിരിക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രാബല്യത്തില്‍ വരുത്താത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സ്വദേശിവത്കരണം സാമൂഹിക ഉത്തരവാദിത്വമാണെന്നും ഒമാന്‍ ഇന്‍ഡസ്ട്രി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിക്കവെ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക മേഖലയുമായി വിദേശികള്‍ എത്രത്തോളം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെന്ന് ബോധ്യമുണ്ട്. വിദേശി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും രാജ്യത്തിന്റെ വികസനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെ രാജ്യത്തിന് ഇനിയും ആവശ്യമുണ്ട്.  എന്നാല്‍, സ്വദേശിവത്കരണത്തിന്റെ ചുരുങ്ങിയ തോത് പാലിക്കാന്‍  കമ്പനികള്‍ തയാറാകണം. വിദേശികളെക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സ്വദേശികള്‍ക്ക് എന്തുകൊണ്ട് തൊഴില്‍ നല്‍കുന്നില്ലെന്ന് മന്ത്രി ചോദിച്ചു. വിദേശികളുടെ നേതൃത്വത്തിലുള്ള നിരവധി കമ്പനികള്‍ സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുത്തുന്നുണ്ടെന്ന് ഡോ. സുനൈദി പറഞ്ഞു.

അതേസമയം, സ്വദേശികള്‍ക്കിടയില്‍ പരിശീലനങ്ങളുടെ കുറവ് തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സ്ഥിരമായ പരിശീലനങ്ങളിലൂടെ മാത്രമെ ഇത്തരം ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന പരിശീലന പദ്ധതികളിലൂടെ ഇതിനെ മറികടക്കാന്‍ സാധിക്കും. സ്വദേശികളെ പരിശീലിപ്പിക്കാന്‍ കമ്പനി അധികൃതരും തയാറാകണമെന്നും ആവശ്യമുയര്‍ന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :