ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്ന പ്ലാസ്റ്റിക് സഞ്ചികളും കണ്ടെയ്നറുകളും ഒഴിവാക്കണമെന്ന് ജിദ്ദയിലെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നഗരസഭയുടെ അന്ത്യശാസനം .നിയമം ലംഘിക്കുന്ന ഭക്ഷ്യ ശാലകൾക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.
ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായ ഈ നിർദേശം ഈ മാസം 28നകം നടപ്പിലാക്കണമെന്ന് നഗരസഭ അറിയിച്ചു.നിയമം ലംഘിക്കുന്നവര്‍ക്കെതിരെ അപ്പോള്‍ തന്നെ പിഴ ഈടാക്കുകയും കട അടപ്പിക്കുകയും ചെയ്യും.നിയമം പാലിക്കാത്ത നിരവധി ബേക്കറികളും റെസ്‌റ്റോറന്റുകളും ഇതിനകം തന്നെ അടപ്പിച്ചു കഴിഞ്ഞെന്ന് നഗരസഭ അസ്സിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് നാസിര്‍ അല്‍ മതാബ് പറഞ്ഞു.
ബേക്കറി സാധനങ്ങൾ പൊതിയുന്നതിനു മുമ്പ് ചൂടാറിയെന്ന് ഉറപ്പുവരുത്തണം .ഒരു വര്‍ഷം മുമ്പ് പൊതുജനങ്ങളുടെയും സന്ദര്‍ശകരുടേയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് തുടങ്ങിയ പദ്ധതിയാണിത്. ഭക്ഷ്യ നിലവാരത്തിലും സുരക്ഷയിലും പ്രത്യേകമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കമ്പനിയുമായി യോജിച്ച് ഇ -ക്രിസ്റ്റല്‍ പ്രോഗ്രാം വഴിയാണ് ഈ നിയമം നടപ്പാക്കി വരുന്നത്.