പത്ത് പേർ മാത്രം കാണാനുള്ളെങ്കിലും സമൂഹത്തിനു ഗുണകരമായ സന്ദേശം നൽകുന്ന സിനിമകൾ നിർമിക്കാനാണ് താത്പര്യമെന്ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദൻ. റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സായാഹ്നത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിനിമ പ്രവർത്തകർക്കെതിരെയുള്ള ചേരി തിരിഞ്ഞുള്ള ആക്രമണങ്ങൾ സിനിമയിലൂടെ തന്നെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്തരിച്ച നടൻ ഓംപൂരിയെ അനുസ്മരിച്ചു ആരംഭിച്ച പരിപാടിയിൽ അശോകൻ ചരുവിലിന്റെ കഥയെ അടിസ്ഥനമാക്കി പ്രിയനന്ദൻ സംവിധാനം ചെയ്ത "മരിച്ചവരുടെ കടൽ " എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു .സിനിമയുടെ നാൾ വഴികൾ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അനീസുദീൻ, കെ.പി. നാസർ , അമ്പലപ്പുഴ ശ്രീകുമാർ, താജ്, അറാഫത്ത്, ഉമ്മർ, സുദർശനൻ എന്നിവർ പ്രസംഗിച്ചു.