സൌദിയില്‍ ലൈസൻസില്ലാതെ എൻജിനീയർമാരായി ജോലി ചെയ്താല്‍ കനത്ത ശിക്ഷ. ഒരു വർഷം തടവും പത്തു ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
എൻജിനീയർമാരുടെ തൊഴിൽ ക്രമീകരിക്കുന്ന എൻജിനീയറിങ് പ്രൊഫഷൻ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലിക്ക് രൂപംനൽകിവരികയാണ്. അംഗീകാരമില്ലാതെ എൻജിനീയറിംഗ് ജോലി നിർവഹിക്കൽ, ലൈസൻസ് റദ്ദാക്കിയ ശേഷവും ജോലി ചെയ്യുക, അനുമതിയില്ലാതെ എൻജിനീയറിങ് ഓഫീസുകൾ പ്രവർത്തിപ്പിക്കുക, അംഗീകാരത്തിനായി വ്യാജ വിവരങ്ങൾ സമർപ്പിക്കുക, തെറ്റായ വിവരങ്ങള്‍ ഉള്‍പെടുത്തി പരസ്യം ചെയ്യുക തുടങ്ങിയ നിയമം ലംഘനങ്ങള്‍ ഗൌരവമായാണ് കാണുന്നത്.
നിയമലംഘകര്‍ പിടിക്കപ്പെട്ടാല്‍ ഒരു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നതെന്ന് സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് വക്താവ് എൻജിനീയർ അബ്ദുന്നാസിർ അൽഅബ്ദുല്ലത്തീഫ് പറഞ്ഞു. ഇത്തരം നിയമ ലംഘനങ്ങളിലെല്ലാം അന്വേഷണം നടത്തി കേസുകൾ കോടതികളിൽ സമർപ്പിക്കാന്‍ ഇൻവെസ്റ്റിഗേഷൻ ആന്‍ഡ് പബ്ലിക് പ്രോസിക്യൂഷൻ ബ്യൂറോയെ ചുമതലപ്പെടുത്തി.