അബുദാബി: യു എ ഇ യിൽ കഴിഞ്ഞ വർഷമുണ്ടായ അഗ്നിബാധയിൽ മരിച്ചത് പതിനാറ് പേരെന്ന് അധികൃതർ. മുൻവർഷത്തെ അപേക്ഷിച്ചു മരണ തോത് 52 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്.
2015 ൽ രാജ്യത്തുണ്ടായ തീപ്പിടിത്ത കേസുകളിൽ 33 ആളുകൾ മരിച്ചിരുന്നു. അഗ്നിബാധ സംബന്ധിച്ച് റിപ്പോർട് ചെയ്ത കേസുകളിലും കുറവുണ്ടായി. 3388 കേസുകൾ 2015 ൽ റിപ്പോർട്ട് ചെയ്തെങ്കിൽ കഴിഞ്ഞവർഷം കേസുകൾ 2352 ആയി ചുരുങ്ങി.
കെട്ടിട സുരക്ഷയിലും മറ്റും നിതാന്ത ജാഗ്രത പുലർത്തുകയും മിന്നൽ പരിശോധനകൾ സംഘടിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണിതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെൻറ് ചുമതലയുള്ള മേജർ ജാസിം മുഹമ്മദ് ആൽമർസൂഖി അഭിപ്രായപ്പെട്ടു.