ഷാർജ എമിറേറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഗഡുക്കളായി അടയ്ക്കാൻ അവസരം . ബുധനാഴ്ച മുതൽ പിഴ തവണകളായി സ്വീകരിക്കുമെന്ന് ട്രാഫിക് വിഭാഗം അധികൃതർ അറിയിച്ചു.
അടിക്കടിയുള്ള പിഴമൂലം വാഹന ലൈസൻസ് പുതുക്കാൻ കഴിയാത്തവർക്ക് തവണവ്യവസ്ഥയിൽ പിഴസംഖ്യ അടയ്ക്കാൻ സാധിക്കുമെന്ന് വകുപ്പ് തലവൻ കേണൽ അഹ്മദ് അൽ നാഗൂർ പറഞ്ഞു. വ്യക്തികളുടെ പേരിലുള്ള വാഹനങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക.
യു എ ഇ ട്രാഫിക് ഡിപ്പാർട്ട്മെന്റുകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് മാത്രമാണ് വ്യസ്ഥകൾ അനുസരിച്ചു പിഴ അടക്കാൻ അവസരമെന്നും അഹ്മദ് സൂചിപ്പിച്ചു. വിദേശ വാഹനങ്ങൾക്കും താൽക്കാലിക പെർമിറ്റോടെ നിരത്തിലിറക്കിയ വാഹനങ്ങളുടെ പിഴയും ഇതിന്റെ പരിധിയിൽ വരില്ല.
ദുബായ് ആർ ടി എ , നഗരസഭകൾ , ജി സി സി രാജ്യങ്ങളുടെ പിഴയും ഷാർജയിൽ അടക്കാനാകും. ഷാർജയിലെ മൊത്തം നിയമലംഘനങ്ങളിൽ പകുതിയാണ് സ്വീകരിക്കുക. ശേഷിക്കുന്ന തുക മൊത്തം അടയ്‌ക്കേണ്ടിവരും. വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന വാഹങ്ങളുടെ പിഴയും പുതിയ സംവിധാനം വഴി അടച്ചു ഫയൽ കുറ്റമറ്റതാക്കാനാകും . ക്രയവിക്രയത്തിനുള്ള വാഹനങ്ങൾക്കും ഇതേ വ്യവസ്ഥയാണ് വച്ചിട്ടുള്ളത്. അടക്കാനുള്ള പിഴ ആയിരം ദിർഹമെങ്കിലും വേണമെന്നാണ് ആനുകൂല്യത്തിന്റെ പരിധിയിൽ വരാനുള്ള പ്രധാന വ്യവസ്ഥ. അനുകൂലമായ സാഹചര്യം പ്രയോജനപ്പെടുത്തി വാഹനയുടമകൾപിഴയടക്കണമെന്നു കേണൽ അൽ നാഗൂർ വ്യക്തമാക്കി.