കുവൈത്തില്‍ സിവിൽ ഐഡി കാർഡ് അപേക്ഷയ്ക്കൊപ്പം ഫീസ് നല്‍കണമെന്ന നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തില്‍ വരും. നിലവിൽ പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ബൂത്തിൽനിന്ന് കാർഡ് കൈപ്പറ്റുമ്പോഴാണ് ഫീസ് നൽകുന്നത്
സിവിൽ ഐഡി കാർഡിനായി അപേക്ഷിക്കുമ്പോൾ ഫീസ് നൽകാത്തവരുടെ തുടർനടപടികൾ നിർത്തിവക്കും. അതോറിറ്റിയുടെ ഏതെങ്കിലും കേന്ദ്രം വഴി പണമടച്ചതിന് ശേഷമാകും നടപടികൾ പുനരാരംഭിക്കുക. നിശ്ചിത സമയത്തിനകം ഫീസ് അടച്ചില്ലെങ്കിൽ പിഴയും ഈടാക്കും. സേവനം മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ സാങ്കേതിക സംവിധാനങ്ങളും പ്രയോജനപ്പെടുത്താനാണ് അതോറിറ്റിയുടെ തീരുമാനം. നിലവില്‍ ഉടമകള്‍ ഏറ്റെടുക്കാത്ത ഒന്നരം ലക്ഷം കാർഡുകളുടെ ഫീസിനത്തില്‍ വന്‍ തുക കിട്ടാനുണ്ട്.
ഇങ്ങനെ കാര്‍ഡ് കൈപ്പറ്റാത്തവരില്‍ ഗാര്‍ഹിക തൊഴിലാളികളാണ് കൂടുതലും. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് ലഭിക്കേണ്ട തുക നഷ്ടപ്പെടാതിരിക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. www.paci.gov.kw <http://www.paci.gov.kw> എന്ന വെബ്സൈറ്റിലോ 188 99 88 എന്ന ഹോട്ട്‌ലൈന്‍ വഴിയോ കാർഡിന്‍റെ പുരോഗതി അറിയാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.