പ്രവാസികൾ നാട്ടിലേക്കയയ്ക്കുന്ന പണത്തിനു നികുതി ഏർപ്പെടുത്തുന്നത് സൗദിയുടെ പരിഗണനയിൽ. ഇതു സംബന്ധിച്ചു ജനറൽ ഓഡിറ്റ് ബ്യൂറോ മുൻമേധാവി ഹുസാം അൽ അൻഖാരി നൽകിയ ശുപാർശ അടുത്ത ആഴ്ച ശൂറാ കൗൺസിൽ ചർച്ചചെയ്യും. ധനകാര്യ ഉപസമിതിയുടെ അംഗീകാരം ലഭിച്ചതിനുശേഷമാകും കൗൺസിലിൽ പൊതുവായ ചർച്ചയ്ക്കെത്തുക.
പ്രവാസികൾ അയയ്ക്കുന്ന പണത്തിന് ആദ്യവർഷം ആറുശതമാനം വരെ നികുതി ഏർപ്പെടുത്തണമെന്നാണു ശുപാർശ. തുടർന്നുള്ള വർഷങ്ങളിൽ ഇതു കുറച്ചുകൊണ്ടുവരാമെന്നും നിര്‍ദേശിക്കുന്നു. വരുമാനത്തിന്റെ കൂടുതൽ ഭാഗവും സൗദിയിൽ തന്നെ ചെലവാക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുകയാണു നികുതി കൊണ്ടു ലക്ഷ്യമിടുന്നത്. പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്നവർക്കു നാട്ടിലേക്കു കൊണ്ടുപോകാവുന്ന പണത്തിനു പരിധി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക