ദുബായ്: ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന്നതിൽ നിന്നു രക്ഷപ്പെടാൻ അറബ് വംശജനെ അടിച്ചു കൊന്ന കേസിൽ നാല് ഏഷ്യൻ രാജ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. അനധികൃത മദ്യക്കച്ചവടം നടത്തിയിരുന്നവരാണ് പ്രതികളെന്ന് പൊലീസ് വെളിപ്പെടുത്തി.
ദുബായ് അൽഖൂസ് വ്യവസായ മേഖലയിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചിരുന്നു ഇവരെ കുറിച്ച് പൊലീസിന് വിവരം കൈമാറാതിരിക്കാൻ അറബ് വംശജന് പ്രതികൾ പണം നൽകിയിരുന്നു. ഓരോ തവണയും ഇയാൾ പണം കൂടുതൽ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിൽ കലാശിച്ചത്. നാലുപേർ സംഘമായെത്തി അറബ് വംശജനെ വടികൊണ്ട് നേരിടുകയായിരുന്നു. ചെറുത്തു നിൽപ്പിൽ രണ്ടാൾ സംഭവസ്ഥലത്ത് നിന്നും ഒളിച്ചോടി. രണ്ടുപേർ വടികൊണ്ടാണ് അറബ് വംശജനെ അടിച്ചു അവശനാക്കിയത്. സാരമായി പരുക്കേറ്റ ഇയാൾ മരിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ കണ്ടെത്തിയ കൊലയ്ക്ക് ഉപയോഗിച്ച മൂന്നുവടിയും ചുറ്റുവട്ടത്തെ പരിസരത്തെ രക്തപ്പാടുകളും പ്രതികളെ പിടിക്കാൻ പൊലീസിന് സഹായകമായി.
പിടിക്കപെട്ടവർ മദ്യക്കച്ചവടം നടത്തിയിരുന്ന സ്ഥലത്താണ് 47 കാരനായ അറബ് വംശൻ ജോലിചെയ്‌തിരുന്നത്. വിവിധ കമ്പനികളിൽ ജോലിചെയ്യുന്ന പ്രതികളെ അവരുടെ താമസ സ്ഥലത്തുവെച്ചാണ് പോലീസ് പിടികൂടിയത്.