സിബിഎസ്ഇ ഐ എന്ന പേരിലുള്ള പഠനസമ്പ്രദായം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ പിൻവലിക്കുന്നു. ഇതുമൂലം നാട്ടിലെയും ഗൾഫ് രാജ്യങ്ങളിലെയും ആയിരക്കണക്കിന് വിദ്യാർഥികളുടെ തുടര്‍ പഠനം ആശങ്കയില്‍.
പാഠപുസ്തകമില്ലാതെ പ്രായോഗിക പരിജ്ഞാനത്തിന് മുന്‍തൂക്കം നല്‍കിയുള്ള പാഠ്യപദ്ധതിയായ സിബിഎസ്ഇ ഐ. 2010-11 അധ്യയന വര്‍ഷം മുതലാണ് ആരംഭിച്ചത്. പുതിയ പാഠ്യരീതിക്ക് നല്ല പ്രചാരം ലഭിച്ചതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇതിനായി പ്രത്യേക ഡിവിഷനും സ്കൂളുകളും തുടങ്ങി. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ ഐ സിലബസിലേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കരുതെന്നാണ് ബോര്‍ഡിന്‍റെ നിര്‍ദേശം. നിലവിലെ വിദ്യാര്‍ഥികള്‍ റെഗുലര്‍ ക്ലാസിലേക്ക് മാറണമെന്നും നിര്‍ദേശിക്കുന്നു. രാജ്യാന്തര മാനദണ്ഡത്തിൽ ഗുണനിലവാരമുള്ള പഠന സാമഗ്രികൾ ലഭ്യമല്ലാത്തതാണ് സിബിഎസ്ഇ ഐ പിൻവലിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. സിബിഎസ്.ഇ ഐയില്‍ പഠനം തുടരുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുടെ ഭാവി ആശങ്കയിലാഴ്ത്തുന്നതാണ് പുതിയ നീക്കം.
പെട്ടന്നുള്ള മാറ്റം വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന് രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. സിബിഎസ്ഇ ഐ സിലബസ് മാത്രം പിന്തുടരുന്ന സ്കൂളുകള്‍ക്കാണ് പുതിയ നീക്കം തിരിച്ചടിയായത്. സിബിഎസ്ഇയില്‍നിന്ന് പ്രത്യേക അംഗീകാരം തേടിയെടുത്താല്‍ മാത്രമേ ഇവര്‍ക്ക് റഗുലര്‍ സിലബസില്‍ അധ്യയനം തുടരാനാവൂ. ഇതേസമയം പുതിയ നീക്കം മുന്നില്‍ കണ്ട് ഏതാനും ചില സ്കൂളുകള്‍ നേരത്തെ തന്നെ അഡ്മിഷന്‍ നിര്‍ത്തിവച്ചതായി അധികൃതര്‍ വ്യക്തമാക്കി.