അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ പ്രമേയവുമായി ദുബായില്‍ കാർ രഹിത ദിനം ആചരിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ദുബായ് നഗരസഭ സംഘടിപ്പിച്ച ദിനാചരണത്തില്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു.
വാഹനം ഒഴിവാക്കി ജോലി സ്ഥലത്തേക്ക് മെട്രോയില്‍ യാത്ര ചെയ്താണ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത കാര്‍ രഹിത ദിനം ഉദ്ഘാടനം ചെയ്തത്. എത്തിസാലാത്ത് മുതല്‍ യൂണിയന്‍ മെട്രോ സ്റ്റേഷന്‍ വരെയുള്ള യാത്രയില്‍ സർക്കാർ, സ്വകാര്യ മേഖലാ ഉദ്യോഗസ്ഥരും സഹയാത്രികരായി. വാഹനങ്ങള്‍ പ്രതിവര്‍ഷം പുറന്തള്ളുന്ന നാലു ടണ്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ് കുറച്ച് അന്തരീക്ഷം ശുദ്ധമാക്കുകയാണ് ലക്ഷ്യം.
ഇതോടനുബന്ധിച്ച് യൂണിയന്‍ മെട്രോ സ്റ്റേഷനില്‍ പ്രത്യേക പരിപാടികളും ഒരുക്കിയിരുന്നു. പ്രകൃതി വാതകം, വൈദ്യുതി എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൌഹൃദ വാഹനങ്ങളുടെ പ്രദര്‍ശനം, സൈക്കിള്‍, സ്മാര്‍ട്ട് വീല്‍ സവാരി, വ്യായാമ മുറകള്‍, ഓക്സിജന്‍ പാര്‍ലര്‍, ക്വിസ് കോര്‍ണര്‍ എന്നിവയിലൂടെയാണ് പരിസ്ഥിതി സൌഹൃദ സന്ദേശത്തിലേക്കും പൊതുഗതാഗതത്തിലേക്കും ജനശ്രദ്ധ ആകര്‍ഷിച്ചത്.