വൈശാലി അടക്കമുള്ള ചിത്രങ്ങളുടെ നിർമാതാവും പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ഉടമയുമായ അറ്റ്‌ലസ് രാമചന്ദ്രന്‍റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങുന്നു.18 മാസത്തെ ജയില്‍വാസത്തിനൊടുവിൽ വായ്പ്പ നൽകിയ ഭൂരിഭാഗം ബാങ്കുകളും ഒത്തുതീർപ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്‍റെ മോചനം സാധ്യമാകുന്നത്. മറ്റു ബാങ്കുകളോട് വായ്പ്പ അടച്ചുതീർക്കാൻ സമയം അനുവദിക്കണമെന്നും അറ്റ്‌ലസ് രാമചന്ദ്രന്റെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാരണം വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി
അറ്റ്‌ലസ് സ്ഥാപനങ്ങൾ നല്‍കിയ സെക്യൂരിറ്റി ചെക്കുകള്‍ മടങ്ങിയതിനെ തുടര്‍ന്നാണ് 2015 ഓഗസ്റ്റ് 23ന് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. പിന്നീട് വായ്പയെടുത്ത മറ്റു ബാങ്കുകള്‍ കൂടി പരാതിയുമായെത്തി. ഇതോടെ കേസ് കൂടുതൽ ശക്തമായി. തുടർന്ന് 18 മാസത്തോളം അറ്റ്‌ലസ് രാമചന്ദ്രൻ ജയിലഴികൾക്കുള്ളിൽ തന്നെയായി. ഒമാനിലെ അറ്റ്‌ലസിന്റെ രണ്ടു ആശുപത്രികള്‍ വിറ്റു ലഭിക്കുന്ന തുകയില്‍ നിന്ന് ബാങ്കുകൾക്ക് ആദ്യഘഡു നല്‍കിയാണ് ഒത്തുതീര്‍പ്പ് ശ്രമങ്ങൾ നടക്കുന്നത്.