E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. തൊണ്ണൂറു ദിവസത്തെ പൊതുമാപ്പ് ഈ മാസം 29ന് നിലവില്‍ വരും. നിയമലംഘകരില്ലാത്ത രാജ്യം പദ്ധതിയുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. 

സൗദി അറേബ്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ശിക്ഷാനടപടികള്‍ കൂടാതെ രാജ്യം വിടാന്‍ അവസരമൊരുക്കുന്നതാണ് മൂന്നു മാസത്തെ പൊതുമാപ്പ്. താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ടാകും. പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്നവരെ കരിന്പട്ടികയില്‍ പെടുത്തില്ല. അതുകൊണ്ട് തന്നെ പുതിയ വീസയില്‍ ഇവര്‍ക്ക് സൗദിയിലേക്ക് വരുന്നതിന് തടസങ്ങളില്ല. ഹജ്ജ്, ഉംറ വിസകളിലെത്തിയ ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് വിമാനത്താവളങ്ങളിലെയും അതിര്‍ത്തികളിലെയും ജവാസത്ത് കൗണ്ടറുകളില്‍ നിന്ന് ഫൈനല്‍ എക്സിറ്റ് ലഭിക്കും. 

തൊഴില്‍ വീസ കാലാവധി കഴിഞ്ഞവര്‍, സ്പോണ്‍സറുടെ പക്കല്‍ നിന്ന് ഒളിച്ചോടിയവര്‍ തുടങ്ങിയവര്‍ അതാത് പ്രവിശ്യകളിലെ ജവാസത്ത് ഡയറക്ടറേറ്റുകള്‍ വഴിയാണ് പൊതുമാപ്പിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഗൗരവമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശികള്‍ക്ക് പൊതുമാപ്പിന്‍റെ ആനുകൂല്യം ലഭിക്കില്ല. ഇക്കാര്യം ഉറപ്പാക്കാന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിട്ടുപോകുന്നവരെ വിരലയാടള പരിശോധനയും കണ്ണ് അടയാള പരിശോധനയ്ക്കും വിധേയരാക്കും. റമസാന്‍ മാസം അവസാന ദിവസം വരെയാണ് പൊതുമാപ്പിന്‍റെ കാലാവധി. അതിനുശേഷവും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :