E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:02 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാഹനം തട്ടിയുള്ള അപകടം: മരിക്കുന്നവരിൽ കൂടുതലും ഇന്ത്യക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ദുബായ്: എമിറേറ്റിൽ വാഹനം തട്ടിയുള്ള അപകടങ്ങളിൽ മരണപ്പെടുന്നവരിൽ കൂടുതലും ഇന്ത്യക്കാർ. കഴിഞ്ഞ വർഷമുണ്ടായ അപകടങ്ങളിൽ 18 ഇന്ത്യക്കാരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. 2015 ൽ എട്ടുപേരായിരുന്നു മരിച്ചിരുന്നത്. പാക്കിസ്ഥാനികളായ 15 പേർ പോയവർഷം മരിച്ചെങ്കിലും തൊട്ടുമുൻപുള്ള വർഷം ഒൻപത് ആളുകൾ മരിച്ചതായാണ് പൊലീസ് റിപ്പോർട്ട്. ബംഗ്ലാദേശ് വംശജരാണ് പട്ടികയിൽ തൊട്ടുതാഴെ–അഞ്ചുപേർ. റോഡുകളുടെ വേഗപരിധിയോ സ്വഭാവമോ യഥാവിധം തിരിച്ചറിയാൻ സാധിക്കാത്ത തൊഴിലാളികളാണ് അപകടത്തിൽ അകപ്പെടുന്നതെന്ന് ബ്രി. മുഹമ്മദ് പറഞ്ഞു.

ദുബായിൽ വാഹനം തട്ടിയുള്ള അപകടങ്ങൾ വർധിച്ചതായി ദുബായ് പൊലീസ് പറഞ്ഞു. ഇത്തരം അപകടങ്ങളിൽ മരണപ്പെടുന്നവരിൽ പകുതിയും തൊഴിലാളികളാണെന്ന് അധികൃതർ പുറത്തുവിട്ട വാഹനാപകട റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാഹനം തട്ടിയുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ ബഹുവിധ ട്രാഫിക് പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഓരോവർഷവും അപകടങ്ങൾ കൂടുകയാണെന്നു ട്രാഫിക് ഡിപ്പാർട്ട്മെൻറ് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ബ്രിഗേ.സൈഫ് മുഹയ്യർ അൽമസ്റൂഇ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ചു വാഹനം ഇടിച്ചുണ്ടാക്കുന്ന അപകടങ്ങൾ 49 ശതമാനമാണ് കൂടിയത്. ആളുകളുടെ ജീവൻ അപായപ്പെടുത്തുന്ന ഗുരുതരമായ ഇത്തരം അപടകങ്ങളിൽ 65 ശതമാനവും ഹേതുവാകുന്നത് മൂന്നു രാജ്യക്കാരാണെന്നും അൽമസ്‌റൂഇ സൂചിപ്പിച്ചു.

198 പേരാണ് കഴിഞ്ഞവർഷം വാഹനാപകടത്തിൽ മരണപ്പെട്ടത്. ഇതിൽ 49 പേർക്ക് ജീവൻ നഷ്ടപെട്ടത് വാഹനം തട്ടിയുള്ള അപകടത്തിലാണ്. 2015 ൽ 33 ആളുകളുടെ ജീവനാണ് അപകടങ്ങളിൽ പൊളിഞ്ഞിരുന്നത്. ഇന്ത്യ , പാക്കിസ്ഥാൻ  എന്നീ രാജ്യങ്ങൾക്ക് പുറമേ സ്വദേശികളും  അപകടങ്ങൾക്ക് കാരണക്കാരെന്നു പൊലീസ് റിപ്പോർട്ടിലുണ്ട്.

ജീവൻ മറന്നു റോഡിനു കുറുകെ ഓടുന്നവരെ പിന്തിപ്പിക്കാൻ വ്യാപകമായ ബോധവൽക്കരണം പൊലീസ് സംഘടിപ്പിക്കുന്നുണ്ട്. ഇരയാകുന്നവരിൽ കൂടുതൽ തൊഴിലാളികൾ ആയതിനാൽ അവരിൽ കേന്ദ്രീകരിച്ചും ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. സുരക്ഷിതമായി റോഡിനു മറുവശം എത്താൻ മേൽപ്പാലങ്ങൾ നിർമിച്ചു. ഇതെല്ലാം അവഗണിച്ചാണ് ആളുകൾ അലക്ഷ്യമായി റോഡിൽ ഇറങ്ങുന്നത്.

പൊലീസ് പോയവർഷം നടത്തിയ നിരീക്ഷണത്തിൽ നിയമം ലംഘിച്ച 69122 പേരുടെ നിയമലംഘനങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. തൊഴിലാളികൾ താമസിക്കുന്ന അൽഖൂസ് , ഖുസൈസ് , ജബൽഅലി വ്യവസായമേഖലയിലാണ് വാഹനം തട്ടിയുണ്ടാകുന്ന  അപകടങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :