അബുദാബി: സമൂഹ മാധ്യമങ്ങളിലെ അതിരുവിടലുകൾക്കെതിരെ അബുദാബി പൊലീസിൻറെ താക്കീത്. ധനസമ്പാദനത്തിനും അപരനെ അപകീർത്തിപ്പെടുത്തുന്നതിനും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ കടുത്തശിക്ഷ നേരിടേണ്ടി വരുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.
സമൂഹ മാധ്യമങ്ങൾ മറയാക്കി പണാപഹരണം നടത്തിയ ഒട്ടേറെ പേരെ ഇതിനകം പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ചിലർ പരിധിവിട്ട ആശയങ്ങൾ പ്രചരിപ്പിക്കാനാണ് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നത്. അടിസ്ഥാനമില്ലാത്ത വാർത്തകൾ പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്നവരുണ്ട്. കുറ്റകൃത്യങ്ങളുണ്ടാക്കി മറ്റുള്ളവരുടെ പേരിലേക്ക് ചാർത്തിയതായും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങൾമുൻനിർത്തിയാണ് പൊലീസിൻറെ പുതിയ അറിയിപ്പ്.
ആശ്വാസകരമല്ലാത്ത പ്രവണതകൾ അടിയന്തരമായി അവസാനിപ്പിക്കണമെ ന്നു അബുദാബി പൊലീസ് പൊതു സമൂഹത്തിനു നിർദേശം നൽകി. വ്യക്തികളുടെയോ കുടുംബങ്ങളുടെയോ സ്വാകാര്യതകൾ സമൂഹ മാധ്യമ ങ്ങൾ വഴി പ്രസിദ്ധ പ്പെടുത്തുന്നതും കുറ്റകരമാണ്.
അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സ്വാകാര്യ വിവരങ്ങൾ , വാർത്തകൾ , ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നു തലസ്ഥാന പൊലീസ് ഹെഡ് ക്വട്ടേഴ്‌സ് അധികൃതർ അറിയിച്ചു. ഇത്തരക്കാർക്കെതിരെ 2011 ലെ ഫെഡറൽ ഐ ടി നിയമം നമ്പർ 5 പ്രകാരമായിരിക്കും കേസെടുക്കുകയെന്നും പൊലീസ് അറിയിപ്പിലുണ്ട്.