അജ്മാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ കൃഷിപാഠത്തില്‍ വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറുമാര്‍ക്ക്. വിദ്യാര്‍ഥികള്‍ വിത്തിട്ട കൃഷിയില്‍ നൂറു മേനി വിളവെടുത്ത ആവേശത്തിലാണ് കുട്ടികളും അധ്യാപകരും മാനേജ്മെന്‍റും.
പാഠശാലയ്ക്ക് പുറത്ത് പ്രകൃതിയുടെ ക്ലാസില്‍ പരീക്ഷണത്തിനിറങ്ങിയ കുട്ടികള്‍ക്ക് ചോളപ്പാടത്ത് ഫുള്‍ മാര്ക്ക്. ചോളവും പടവലവും പാവലും പീച്ചിയുമെല്ലാം കൊയ്തെടുത്തതും വിദ്യാര്‍ഥികള്‍ തന്നെ. താല്‍പര്യമുള്ളവരെ ജൈവ കൃഷിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതി മുന്നോട്ടുവച്ചപ്പോള്‍ നൂറുകണക്കിന് കുട്ടികള്‍ രംഗത്തെത്തി. വിത്തിടുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ വിദ്യാര്‍ഥികള്‍.
തക്കാളി, വഴുതന, പച്ചമുളക്, പപ്പായ, കാരറ്റ്, വെണ്ടയ്ക്ക, ചീര, പയര്, മുരിങ്ങ, ഇലവര്‍ഗങ്ങള്‍, ഔഷധ സസ്യങ്ങളായ ലക്ഷ്മിത്തരു, നോനി, ടെര്‍മിനാലിയ അര്‍ജുന അസോള എന്നിവയാണ് കുട്ടികൾ നട്ടുവളർത്തിയ മറ്റിനങ്ങള്‍. മുന്തിരി വള്ളികളും പടർന്നു പന്തലിച്ചിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പാകിയ നെല്ലും കതിരിട്ടു. 1500 കിലോ വരുന്ന പച്ചക്കറികള്‍ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ സംഘടനകള്‍ക്ക് കൈമാറുന്നു.