റിയാദ്: കഴിഞ്ഞ വർഷം 2767 ഇന്ത്യക്കാർ സൗദിയിൽ മരണപ്പെട്ടതായി കണക്കുകൾ. റിയാദിലെ ഇന്ത്യൻ എംബസ്സിയുടെ പരിധിയിൽ 1634 പേരും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിൽ 1133 പേരും മരിച്ചതായി റജിസ്റ്റർ ചെയ്തിട്ടുണ്ട് .ഒരോ വര്‍ഷവും രണ്ടായിരത്തിലേറെ ആളുകള്‍ മരിക്കുന്നുണ്ടെങ്കിലും ഇത്തവണ അത് 2767.
സ്വാഭാവിക മരണമാണ് കൂടുതലെങ്കിലും ആത്മഹത്യ നിരക്കിലും വര്‍ധനയുണ്ട്. പ്രവാസികളില്‍ ആത്മഹത്യ നിരക്ക് ഏതാനും വര്‍ഷങ്ങളായി വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. തൊഴില്‍ പരമായ അരക്ഷിതാവസ്ഥയും അത് മൂലമുള്ള സാമ്പത്തിക പ്രയാസങ്ങളും അങ്ങനെ പല കാരണങ്ങൾ . സ്മാര്‍ട്ട് ഫോണിന്‍െറയും ഇന്‍റര്‍നെറ്റിന്‍െറയും അതിപ്രസരം മൂലം എല്ലാവരും അവനവനിലേക്ക് ചുരുങ്ങിപ്പോവുകയും പ്രവാസ മുറികളില്‍ പണ്ടുണ്ടായിരുന്ന ഇഴുകിച്ചേരലിന്‍െറയും പങ്കുവെക്കലിന്‍െറയും ഊഷ്മളതയും സൗഹൃദാന്തരീക്ഷവും നഷ്ടമാവുകയും ചെയ്യുന്നു.
ഇത് മൂലം ഒരേ മുറിയില്‍ കഴിയുന്നവരായിട്ടും അപരന്‍െറ വ്യക്തിവിശേഷങ്ങള്‍ അറിയാതെ പോവുകയാണ് . ദുഃഖങ്ങളില്‍ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയാണ് പുതിയ കാലത്തുള്ളത്. പ്രവാസത്തിന്‍െറ ദൈനംദിന ജീവിത ശൈലിയിലെ അനാരോഗ്യ ഘടകങ്ങളാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. റിയാദിലെ എംബസി പരിധിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 78 ആണ്. ഇതില്‍ 22ഉം മലയാളികളാണ്. സ്വാഭാവിക മരണം 1029.
ഇതില്‍ 225 പേര്‍ മലയാളികള്‍. സ്വാഭാവിക കാരണങ്ങളില്‍ ഏറെയും ഹൃദയാഘാതം എന്നാണ് സൂചന. വാഹനാപകടത്തില്‍ മരിച്ചത് 390 പേര്‍. മലയാളികള്‍ 67. ജോലിസ്ഥലങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചത് 78 പേര്‍. മലയാളികള്‍ 13. കൊല്ലപ്പെട്ടത് 12 ആളുകള്‍. ഇതില്‍ നാലുപേര്‍ മലയാളികള്‍. സ്പോണ്‍സറുടെ അടുത്തുനിന്നും ഒളിച്ചോടിയും മറ്റും അനധികൃതമായി കഴിയുന്നതിനിടെ വിവിധ അപകടങ്ങളില്‍ പെട്ട് ജീവന്‍ നഷ്ടപ്പെട്ടത് 47 ആളുകള്‍ക്ക്. അസ്വാഭാവിക മരണമെന്ന ഗണത്തിലാണ് ഇത് രേഖയിലുള്ളത്. ഇതില്‍ ആറ് പേർ മലയാളികളാണ് .