ദുബായില്‍ നികുതിയുടെ മറവിൽ അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ സാമ്പത്തിക മന്ത്രാലയം പരിശോധന തുടരുന്നു. ഒരാഴ്ച നടത്തിയ പരിശോധനയില്‍ 51 സ്ഥാപനങ്ങളുടെ നിയമലംഘനങ്ങളാണ് പിടികൂടിയത്.
പുകയില ഉൽപന്നങ്ങൾക്കും ഉർജ പാനീയങ്ങൾക്കുമാണ് സ്ഥാപനങ്ങൾ അമിത വില ഈടാക്കി വരുന്നത്. ഇതേ തുടര്‍ന്ന് ഉപഭോക്‌തൃ സംരക്ഷണ വകുപ്പ് പരിശോധന വ്യാപകമാക്കി. പഴയ സിഗരറ്റുകള്‍ പുതിയ വിലയിട്ട് വിറ്റവരും പരസ്യപ്പെടുത്തിയ വിലയേക്കാള്‍ കൂടുതല്‍ വാങ്ങിയവരും പരിശോധനയില്‍ കുടുങ്ങി. നിയമം ലംഘിച്ചവരില്‍ ഗ്രോസറികളാണ് കൂടുതലും. വിലകൂട്ടി വിൽക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചിരുന്നു. നിയമ നടപടികളും പരിശോധനയും കര്‍ശനമാക്കിയതോടെ നിയമലംഘനങ്ങള്‍ കുറഞ്ഞുവരുന്നതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു. എക്സൈസ് നികുതി നിലവില്‍ വന്ന ഈ മാസം ഒന്നിന് മുന്‍പ് വിപണിയില്‍ എത്തിയ ഉല്‍പന്നങ്ങള്‍ പഴയ വിലയില്‍ തന്നെ വില്‍ക്കണമെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി.