ദുബായില്‍ നികുതിയുടെ മറവിൽ അമിത വില ഈടാക്കിയ 17 സ്ഥപാനങ്ങൾക്കെതിരെ സാമ്പത്തിക മന്ത്രാലയം നടപടി സ്വീകരിച്ചു. പുകയില ഉൽപ്പന്നങ്ങൾക്കും ഉർജദായക പാനീയങ്ങൾക്കുമാണ് സ്ഥാപനങ്ങൾ അമിത വില ഈടാക്കിയിരുന്നത്.
ഈ മാസം ഒന്നു മുതല്‍ എക്സൈസ് തീരുവ നിലവില്‍ വരുമെന്ന് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രഖ്യാപനം വന്ന ദിവസം മുതല്‍ വില കൂട്ടി വാങ്ങിയ സ്ഥാപനങ്ങള്‍ക്ക് എതിരെയാണ് നടപടി എടുത്തത്. പഴയ ഉത്പന്നങ്ങളിൽ പുതിയ വില പതിച്ചായിരുന്നു വില്‍പന. യുഎഇയിൽ എക്സൈസ് നികുതി നിലവിൽ വന്നതുകൊണ്ടാണ് സാധനങ്ങള്‍ക്ക് വില കൂട്ടിയതെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ചൂഷണം. ഇക്കാര്യം ജനങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തെ അറിയിച്ചു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിയമംലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. നിയമലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. റസ്റ്ററന്‍റുകളും അമിത വില വാങ്ങരുത്. സാമ്പത്തിക മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങിയ ശേഷമേ നികുതി ഉള്‍പെടെയുള്ള വില നിശ്ചയിക്കാവൂ എന്നും ഓര്‍മിപ്പിച്ചു. അമിത വില അടക്കം വ്യാപാര വഞ്ചന കാണിക്കുന്നവര്‍ക്കെതിരെ 600 545555 എന്ന നമ്പറിൽ പരാതിപ്പെടണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.