E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ആദ്യം ആഡംബര യാത്രയ്ക്ക് ക്ഷണം; പിന്നെ, ഒരു മില്യൺ ദര്‍ഹം നൽകി ഞെട്ടിച്ചു! വീട്ടമയ്ക്ക് ഭാഗ്യം വന്ന വഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

housewife-lucky
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബിയിലെ ദ്വീപില്‍ ഒരു ദിവസമാകെ ഉല്ലസിക്കുമ്പോൾ ആ വീട്ടമ്മ അറിഞ്ഞുപോലുമില്ല ഒരു മില്യൺ ദര്‍ഹത്തിന്റെ ലോട്ടറി ഒന്നാം സമ്മാനം തനിക്കാണെന്ന്. യുഎഇയിലെ പ്രവാസി വീട്ടമ്മ റിഹാം ജറാറിനാണ് സ്വപ്നം പോലും കാണാത്തത്രയും ഉയരത്തിലുള്ള സമ്മാനം ലഭിച്ചത്. യാസ് ഐലന്റിലെ വിഐപി ട്രീറ്റിനായി തിരഞ്ഞെടുക്കപ്പെട്ടെന്ന് പറ‍ഞ്ഞാണ് ഇവരെ അധിക‍ൃതർ‌ വിളിച്ചുവരുത്തയത്.

ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ആ ദിവസം മുഴുവൻ അടിച്ചുപൊളിച്ചു. സ്റ്റാർ ഹോട്ടലിലെ പ്രസിഡൻഷ്യൽ‌ സ്യൂട്ടിലെ പ്രഭാത ഭക്ഷണവും ഫെറാറി കാറിലെ യാത്രയും ആഡംബര നൗകയിലെ സൂര്യാസ്തമയവുമെല്ലാം അതിന്റെ ഭാഗമായിരുന്നു. ജോർദാനിൽ നിന്നും യുഎഇയിലെത്തിയ ആ കുടുംബത്തിന് ഇത് തന്നെ ധാരാളമായിരുന്നു. ആ ദിവസത്തിന്റെ അവസാനമാണ് യസ് ഐലന്റിലെ സെ യെസ് ഗ്രാന്റ് പ്രൈസ് തനിക്കാണെന്ന് അവരോട് അധികൃതർ വെളിപ്പെടുത്തിയത്. 

ഒരു മില്യൺ ദർഹമാണ് ഇവർക്ക് സമ്മാനമായി ലഭിച്ചത്. സമ്മാന വിവരമറിഞ്ഞപ്പോൾ എന്താണ് പറയേണ്ടതെന്നറിയാതെ ‍ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു അവർ. യുഎഇക്കും യാസ് ഐലന്റിനും നന്ദി അറിയിക്കുന്നതായും പിന്നീട് റിഹാം പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് സേ യെസ് ക്യാംപെയ്ന് തുടക്കമായത്. 400 ദിർഹം ദ്വീപിൽ എവിടെയും ചെലവിടുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത. എന്നാൽ സമ്മാനം നേടിയ കാര്യം വെറുതെ അറിയിക്കാതെ അതിനും വ്യത്യസ്തതകൾ വേണമെന്ന് സംഘാടകർ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ഒരു ദിവസത്തെ ആഢംബര യാത്രയ്ക്കായി റിഹാമിനെയും കുടുംബത്തെയും ദ്വീപിലേക്ക് വിളിച്ചുവരുത്തിയത്. യാസ് മറീനയിലെ ക്രൂസ് ബോട്ടില്‍ വച്ചാണ് സമ്മാനത്തുക ഇവർക്ക് കൈമാറിയത്.