ഇന്ത്യയില്‍നിന്നുള്ള വനിതാ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള നിരോധനം കുവൈത്ത് ആഭ്യന്തരമന്ത്രാലയം പിൻവലിച്ചു. പുതിയ നിയമം വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
വനിതാ ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരന്‍റി നൽകണമെന്ന ഇന്ത്യയുടെ നിബന്ധനയെ തുടർന്ന് 2014 മുതലാണ് കുവൈത്ത് റിക്രൂട്ട്മെന്‍റ് നിർത്തിവച്ചത്. ബാങ്ക് ഗാരന്‍റി തീരുമാനം കഴിഞ്ഞാഴ്ച ഇന്ത്യാ ഗവണ്മെൻറ് പിൻവലിച്ചിരുന്നു. ഇതോടെ വീസ നല്‍കാന്‍ കുവൈത്തും സന്നദ്ധമായി. ഇന്ത്യയിൽനിന്ന് വനിതാ ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് കേരളത്തിലെ നോർക്ക-റൂട്ട്സ്, ഒഡെപെക് എന്നിവ ഉൾപ്പെടെ ആറ് സർക്കാർ ഏജൻസികൾ മുഖേന മാത്രമായിരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഈ ഏജന്‍സി മുഖേന കൊണ്ടുവരുന്നവരുടെ തൊഴില്‍ കരാറുകളെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തുകയുള്ളൂ. ഇങ്ങനെ വരുന്നവര്‍ക്ക് സുരക്ഷാ തുക കെട്ടിവയ്ക്കേണ്ടതില്ല. എന്നാല്‍ ഏജന്‍സിയെ ഒഴിവാക്കി നേരിട്ട് വിദേശികളെ കൊണ്ടുവരാന്‍ അനുമതി നല്‍കിയെങ്കിലും 2500 ഡോളര്‍ ബാങ്ക് ഗ്യാരന്‍റി തുക കെട്ടിവയ്ക്കണമെന്ന നിബന്ധനയുണ്ട്. ഇന്ത്യൻ എംബസിയിലെ ഇ-മൈഗ്രേറ്റ് സംവിധാനത്തിൽ റജിസ്റ്റർ ചെയ്‌ത ശേഷമായിരിക്കണം റിക്രൂട്ട്മെൻറ് നടപടികൾ.