ചിത്രരചനയിലൂടെ മതസൗഹാർദത്തിന്‍റെ സന്ദേശം നൽകുകയാണ് വൈദികനായ മാത്യൂസ് ടി.ജോർജ്. നൂറു കണക്കിന് ചിത്രങ്ങൾ വരച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ യുഎഇ രാഷ്ട്രപിതാവിനെയും മറ്റു ഭരണാധികാരികളെയും ക്യാന്‍വാസില്‍ പകര്‍ത്തുന്ന തിരക്കിലാണ്.
വൈദിക പഠന കാലത്താണ് പത്തനാപുരം തലവൂർ സ്വദേശി മാത്യൂസ് ടി ജോര്‍ജ് വരയുടെ ലോകത്തെത്തിയത്. പൗരോഹിത്യത്തിനിടയിലും വരയില്‍ വര്‍ണം പകര്‍ന്നപ്പോള്‍ തെളിഞ്ഞത് നുറുകണക്കിന് ചിത്രങ്ങള്‍. ഹ്രസ്വസന്ദര്‍ശനത്തിന് യുഎഇയിലെത്തിയപ്പോഴാണ് ഭരണാധികാരികളില്‍ ആകൃഷ്ടരായത്. വരച്ച ചിത്രങ്ങള്‍ അബുദാബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓയില്‍ പെയിന്‍റിങ്, ജലച്ചായം, ഫാബ്രിക് പെയിന്‍റിങ് എന്നിവയാണ് ഇഷ്ട മാധ്യമം. തുണിയും ഗ്ലാസും ക്യാന്‍വാസാക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള പുരോഹിതന് ചിത്രകലയില്‍ ഗുരുക്കന്മാരില്ലെന്നതാണ് സവിശേഷത. സംഗീതത്തിലും മിമിക്രിയിലും മികവുള്ള വൈദികനാണ് ഇദ്ദേഹം.