E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പുതിയ 50, 200 രൂപാ നോട്ടുകൾ ചൂടോടെ കൈക്കലാക്കി പ്രവാസി മലയാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

latif
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പുത്തൻ കറൻസികളുടെ തോഴനെന്ന് അറിയപ്പെടുന്ന പ്രവാസി മലയാളി എം.കെ.ലത്തീഫ് ഇന്ത്യൻ റിസര്‍വ്വ് ബാങ്ക്  അടുത്തിടെ പുറത്തിറക്കിയ അമ്പതിന്റേയും  ഇരുന്നൂറിന്റേയും നോട്ടുകൾ കൈപ്പറ്റി. പ്രവാസ ലോകത്ത് ഇൗ നോട്ടുകൾ ആദ്യമായി സ്വന്തമാക്കിയത് ഒരു പക്ഷേ, ലത്തീഫായിരിക്കാം. ദുബായ് ദെയ്റ നായിഫില്‍ ബിസിനസ് ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ ലത്തീഫ് റിസര്‍വ്വ് ബാങ്കില്‍നിന്ന് നേരിട്ട് കറന്‍സികള്‍ കൈക്കലാക്കുകയായിരുന്നു. 

2017ല്‍ ഇറങ്ങിയ പുതിയ അഞ്ഞൂറ് രൂപയുടെയും 2016ല്‍ ഇറങ്ങിയ രണ്ടായിരം രൂപയുടെയും 2015ല്‍ ഇറങ്ങിയ ഒരു രൂപയുടെയും നോട്ടുകള്‍ ഇറങ്ങിയ ദിവസം തന്നെ സ്വന്തമാക്കിയ വ്യക്തി എന്ന നിലയിൽ വാര്‍ത്തയില്‍ ഇടം നേടിയിട്ടുണ്ട്. ഇൗ മാസം 25ന് പുറത്തിറക്കിയ 50, 200 നോട്ടുകളില്‍ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്‍റെ കൈയ്യൊപ്പാണ് ഉള്ളത്. 

66 മില്ലി മീറ്റര്‍ വീതിയും 135 മില്ലിമീറ്റര്‍ നീളവുമാണ് പുതിയ അമ്പതു രൂപയുടെ വലിപ്പം. മഹാത്മാഗാന്ധി സീരിയലിലുള്ള അമ്പതു രൂപയുടെ മറുവശം കര്‍ണാടകയിലെ ചരിത്രപ്രസിദ്ധമായ ഹംപി യുടെ ചിത്രമാണ്‌ ഉള്ളത്. ഇതില്‍ ദേവഗിരി ലിപിയിലും അക്കം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മാക്രോ ലെറ്ററില്‍ ആര്‍.ബി.ഐ എന്നും സെക്യൂരിറ്റി ത്രെഡില്‍ ആര്‍.ബി.ഐ ഇന്ത്യ എന്നും ഉണ്ട്.

സ്വച്ച് ഭാരതി ലോഗോയും വിവിധ സംസ്ഥാനങ്ങളുടെ പതിനഞ്ചോളം ഭാഷയില്‍ അക്കം രേഖപ്പെടുത്തിയ പുതിയ അമ്പതു രൂപ നോട്ട്  മെട്രോ നഗരങ്ങളില്‍ എത്തിയ ശേഷം മാത്രമേ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ എത്തുകയുള്ളൂ. പുതിയ ഇരുനൂറ് രൂപാ നോട്ടുകള്‍ ഈയാഴ്ച തന്നെ എല്ലാ ബാങ്കുകളിലും എത്തിത്തുടങ്ങും.

66 മില്ലിമീറ്റര്‍ വീതിയും 145 മില്ലിമീറ്റര്‍ നീളവുമാണ് 200 രൂപയുടെ നോട്ടിന്‍റെ വലിപ്പം. ഇളം മഞ്ഞ നിറത്തിലുള്ള നോട്ടില്‍ അശോക ചക്രത്തിന് പുറമേ മധ്യപ്രദേശിലെ സാൻചി സ്തൂപത്തി ന്‍റെ ചിത്രവും പ്രധാനമന്ത്രിയുടെ സ്വച്ച് ഭാരതി പദ്ധതിയുടെ ലോഗോയും ഉണ്ട്. ധനമന്ത്രാലയവുമായി ആലോചിച്ചു കഴിഞ്ഞ മാര്‍ച്ചിലാണ് 200 രൂപ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്ക് തീരുമാനിച്ചത്.

പ്രവാസ ലോകത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍നിന്ന് ഒരു മാറ്റം എന്ന നിലയിലാണ് ലത്തീഫ് നോട്ടു ശേഖരണം ഹോബിയക്കിയത്. 2015ല്‍ ഇറങ്ങിയ ഒരു രൂപ നോട്ട് ആദ്യം സ്വന്തമാക്കിയ മലയാളികൂടിയാണ്ഇദ്ദേഹം. ഇന്നും ഈ ഒരു രൂപ നോട്ട് മാര്‍ക്കറ്റിലും ബാങ്കുകളിലും വളരെ അപൂർവമാണ്. 

വിശിഷ്ട ദിവസങ്ങളില്‍ ഗവണ്മെന്‍റ് ഇറക്കുന്ന ആയിരം രൂപയുടെയും അഞ്ഞൂറ് രൂപയുടെയും നാണയങ്ങള്‍ റിസര്‍വ്വ് ബാങ്കില്‍ നിന്നു ലത്തീഫ് സ്വന്തമാക്കിയിട്ടുണ്ട്.കൂടാതെ ദുബായ് ഗവണ്മെന്‍റ് പുറത്തിറക്കിയ നൂറ് ദിര്‍ഹത്തിന്‍റെ നാണയം ലത്തീഫ് ശേഖരിച്ചു. പുതിയ ഇന്ത്യന്‍ പ്രസിഡന്റ് റാംനാഥ് കോവിന്ദിന്റെ ജന്മദിന തിയതിയുടെ അക്കങ്ങൾ വരുന്ന നോട്ടുകള്‍ ശേഖരിച്ചു അദ്ദേഹത്തിനു സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് ലത്തീഫ്. എല്ലാ രാജ്യങ്ങളുടെയും പുതിയതും പഴയതുമായ എല്ലാ കറന്‍സികളും ലത്തീഫിന്‍റെ ശേഖരണത്തില്‍ ഉണ്ട്.പ്രശസ്തരുടെ ജനന തിയ്യതി ഇന്ത്യന്‍ രൂപയിലെ സീരിയല്‍ നമ്പരുമായി ബന്ധിപ്പിച്ച് നോട്ടുകള്‍ ശേഖരിക്കുന്ന ഇദ്ദേഹം ഇതിനോടകം പ്രധാനമന്ത്രി ഉള്‍പ്പടെ പ്രമുഖര്‍ക്കെല്ലാം ജന്മദിന നോട്ടുകള്‍ സമ്മാനിച്ചിട്ടുണ്ട്.

മുപ്പത് വർഷമായി യുഎഇയിലുള്ള ലത്തീഫ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്‍റെ ഫ്രെയിം ചെയ്ത ജന്മദിന നോട്ടുകള്‍ അദ്ദേഹത്തിന് നേരിട്ട്  കൊടുക്കാനുള്ള ഒരവസരത്തിനായി കാത്തിരിക്കുകയാണ്.