അനുമതിപത്രമില്ലാതെ ഹജിന് പുറപ്പെട്ട 235100 പേരെ തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേന അറിയിച്ചു. മക്കയിലേക്കുള്ള വിവിധ കവാടങ്ങളിലൂടെ കടക്കാൻ ശ്രമിച്ചവരെയാണ് തിരിച്ചയച്ചത്. 119000 വാഹനങ്ങളും തിരിച്ചയച്ചു. അനുമതിപത്രമില്ലാതെ തീർഥാടകരെ മക്കയിലേക്ക് കടത്തിയ 18 പേർക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചു. ഇവരിൽ സ്വദേശികളും വിദേശികളുമുണ്ട്. വൻ തുക പിഴ അടക്കേണ്ടി വരുന്നതിനു പുറമെ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. വിദേശികളെ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും.
Advertisement