മഡ്രിഡ്(സ്പെയിൻ) ∙ അടയും മുൻപേ ലിഫ്റ്റ് മുകളിലേക്ക് ഉയർന്നതിനെ തുടർന്ന്, പ്രസവശേഷം സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന യുവതി ശരീരം രണ്ടായി മുറിഞ്ഞു മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നു ബന്ധുക്കൾ. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിൽ റോസിയോ കോർട്സ് നൂനസ് (25) എന്ന യുവതിയാണു ലിഫ്റ്റിൽ ദാരുണമായി മരിച്ചത്. പ്രസവിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ അമ്മ മരണത്തിനു കീഴടങ്ങിയതോടെ നാലും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികൾ ഉൾപ്പെടെ മൂന്നു പെൺമക്കൾ അനാഥരായി.
ആശുപത്രിയിൽ ഉണ്ടായ സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് മരിച്ച യുവതിയുടെ ഭർത്താവും അച്ഛനും ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടണമെന്നും അവർ ആവശ്യപ്പെട്ടു. സ്വന്തം മകളുടെ മൃതദേഹം സംസ്കരിക്കേണ്ട അവസ്ഥ ഒരു പിതാവിനും ഉണ്ടാകരുതെന്ന് സംസ്കാര ചടങ്ങിനിടെ യുവതിയുടെ പിതാവ് പറഞ്ഞു. സംസ്കാര ചടങ്ങുകൾക്കിടെയ വാവിട്ടുകരഞ്ഞ അദ്ദേഹം.