സൗദിയിലെ അൽ ബാഹക്കടുത്ത് മക്കുവയിൽ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. പരപ്പനങ്ങാടി ഉള്ളണം ചാളക്കാപറമ്പ് സ്വദേശി സിറാജുദ്ദീന്‍(30), തിരുവനന്തപുരം അമരവിള താന്നീമൂട് ഫിറോസ് മന്‍സില്‍ ഷഫീഖ് പീര്‍ മുഹമ്മദ്(30) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി അനീഷി (32) നെ അല്‍ബാഹ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മിത്തല്‍ അറബിയ്യ കമ്പനിയിലെ ജീവനക്കായ ഇവര്‍ കമ്പനി ആവശ്യാര്‍ഥം ജിസാനിലേക്ക് പോകുകയായിരുന്നു. കമ്പനി ആസ്ഥാനത്ത് നിന്നു മൂന്ന് കിലോമീറ്റര്‍ അകലെ ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടം. വൈദ്യുതാഘാതമേറ്റു ഇരുവരും തല്‍ക്ഷണം മരിച്ചെന്നാണ് വിവരം. അഞ്ച് വര്‍ഷത്തോളമായി ഇവര്‍ മക്കുവയിൽ ജോലി ചെയ്തു വരുന്നു. സിറാജുദ്ദീന്റെ ഭാര്യ : നസ്‌റിയ , മകന്‍ : മഹമ്മദ് സൈന്‍. ഷഫീഖ് പീര്‍മുഹമ്മദിന്റെ ഭാര്യ : ഷൈഫ , മകൾ : ആഫിയ സുല്‍ത്താന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍നടന്നുവരുന്നു.